മദ്രസ അദ്ധ്യപകനായ പിതാവ് മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി. പ്രായപൂർത്തിയാകാത്ത മകളെ പ്രതി പലതവണ ബലാൽസംഗം ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് മകൾ ഗർഭിണിയായി. പ്രതിയെ കോടതി മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതിനൊപ്പം പ്രതി 6 ലക്ഷത്തി അറുപതിനായിരം രൂപ പിഴ നൽകണമെന്നും കോടതി വിധിച്ചു. 2021 ൽ മലപ്പുറത്താണ് സംഭവം നടന്നത്.
2021 മാർച്ചിൽ മാതാവ് വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു ഇയാളുടെ പീഡനം. മുറിയിൽ പഠിച്ചു കൊണ്ടിരുന്ന 14 കാരിയായ മകളെ ഇയാൾ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇയാൾ തുടർച്ചയായി മകളെ പിഡിപ്പിക്കുകയും പെൺകുട്ടി ഗർഭിണയായകുകയുമായിരുന്നു. പീഡനവിവരം പുറത്തറിയിച്ചാൽ ഉമ്മയെ കൊല്ലുമെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തുകയും തുടർച്ചയായി പീഡിപ്പിക്കുകയുമായിരുന്നു. 2021 ലാണ് വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Comments