യുവ ഡോക്ടർ വന്ദനയുടെ വീട് സന്ദർശിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ് സംസ്ഥാന സെക്രട്ടറി എൻ.സി.ടി. ശ്രീഹരി. ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ബിൽ ഉടനടി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾക്ക് എത്രയു വേഗം പരിഹാരം കാണണം എന്നും അല്ലാത്ത പക്ഷം എബിവിപി സമരത്തിലേക്ക് കടക്കുമെന്നും ശ്രീഹരി പറഞ്ഞു.
സമര പരിപാടികൾ സംബന്ധിച്ച് മെഡിക്കൽ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയതായും എബിവിപി വ്യക്തമാക്കി. കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അരവിന്ദ്, കോട്ടയം ജില്ല പ്രസിഡന്റ് സനന്ദൻ ഒ.എസ്, ജില്ല സെക്രട്ടറി ശ്രീരാജ്, സംസ്ഥാന സമിതി അംഗം പാർവതി എന്നിവരും ശ്രീഹരിയോടൊപ്പം വന്ദനയുടെ വീട്ടിലെത്തിയുരുന്നു.
കഴിഞ്ഞ ദിവസമാണ് കോട്ടരക്കര താലുക്ക് ആശുപത്രിയിൽ വെച്ച് കോട്ടയം സ്വദേശിയായ ഹൗസ് സർജൻ കൊല്ലപ്പെട്ടത്. പരിശോധനയ്‌ക്കെത്തിച്ച പ്രതി പോലീസിന്റെ മുന്നിൽ വെച്ചാണ് വന്ദനയെ ആക്രമിച്ചത്. സർജിക്കൽ കത്രികകൊണ്ട് സാരമായ രീതിയിൽ മുറിവേറ്റ് മരിച്ച വന്ദനയുടെ മരണം കേരളത്തിന്റെ മനസാക്ഷിക്കേറ്റ കനത്ത ആഘാതമായിരുന്നു.
Comments