പാലക്കാട്: ട്രെയിനുള്ളിലെ അക്രമണത്തിൽ വെളിപ്പെടുത്തലുമായി കുത്തേറ്റ ദേവദാസ്. തന്നെ കുത്തിയത് കുപ്പി ഉപയോഗിച്ച് എന്ന് ദേവദാസ് പറഞ്ഞു. പ്രതി ലഹരിയിൽ ആയിരുന്നു എന്നാണ് സംശയം. കമ്പാർട്ട്മെന്റിൽ സ്ത്രീകളോട് ഉൾപ്പെടെ ഇയാൾ ബഹളം വെയ്‌ക്കുന്നുണ്ടായിരുന്നു. മോശമായ പെരുമാറ്റം ചോദ്യം ചെയ്തതോടെയാണ് ആക്രമിച്ചത്. പരിക്കേറ്റ ദേവദാസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. തലക്കും കവിളിലും പരിക്കേറ്റുവെന്നും ദേവദാസ് പറഞ്ഞു. പരിക്ക് ഗുരുതരമല്ല.
അതേസമയം മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു അക്രമം. ഗുരുവായൂർ സ്വദേശി സിയാദ് ആണ് കുത്തിയത്. സിയാദ് സ്ത്രീകളെ ശല്യം ചെയ്തതാണ് കുപ്പി കൊണ്ട് കുത്തുന്നതിലെത്തിയത്. സിയാദ് ശല്യം ചെയ്യുന്നത് ദേവദാസ് ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും വാക്ക് തർക്കം ഉണ്ടായി. സിയാദ് മദ്യപിച്ചിരുന്നെന്നും റെയിൽവേ പോലീസ് പറഞ്ഞു.
പ്രതി സിയാദ് നിരവധി കേസുകളിൽ പ്രതി. ഇയാൾക്ക് എതിരെ ത്രിശൂർ ഈസ്റ്റ്, പാവറട്ടി, ഗുരുവായൂർ എന്നിവിടങ്ങളിൽ കേസുണ്ട്. പ്രതി കയറിയത് ആലുവയിൽ നിന്ന്. ഇയാളുടെ കയ്യിൽ ഒരു റിസർവേർഷൻ ടിക്കറ്റുമുണ്ട്. ഇതും പോലീസ് പരിശോധിക്കുകയാണ്.
Comments