തിരുവനന്തപുരം: ബാലരാമപുരത്തെ അൽ അമാൻ മദ്രസയിൽ പീഢനത്തെത്തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷ്. തലസ്ഥാനത്തെ മദ്രസകൾ കേന്ദ്രീകരിച്ച് പീഢനം, രാജ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നുണ്ടെന്നും വിവി രാജേഷ് പറഞ്ഞു. മരണത്തിൽ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബാലരാമപുരത്തെ അൽ അമാൻ മദ്രസയിൽ പീഢനത്തെത്തുടർന്ന് വിദ്യാർത്ഥിനി മരിച്ചത്. മരണത്തിൽ കുടുംബമുൾപ്പടെ ദുരൂഹത ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബിജെപിയും ആരോപിക്കുന്നത്. മരണം സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കാത്തത് ദുരൂഹത കൂട്ടുന്നുവെന്ന് വി വി രാജേഷ് പറഞ്ഞു. തലസ്ഥാനത്തെ മദ്രസകൾ കേന്ദ്രീകരിച്ച് പീഢനം, രാജ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നുണ്ടെന്നും സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആത്മഹത്യ അന്വേഷിക്കണം എന്നും അദ്ദേഹം പറഞ്ഞു.
17 വയസുകാരിയായ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ഉണ്ട്. നിരവധി നാളുകളായി ഇതേ അൽ അമാൻ മദ്രസയിൽ ദുരൂഹതകൾ തുടരുന്നുണ്ടെന്നും ബിജെപി ആരോപിച്ചു. മദ്രസയെക്കുറിച്ച് കൃത്യമായ വിവരം നൽകാൻ അധികൃതർ തയ്യാറല്ലെന്നും പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് മറ്റന്നാൾ ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് നടത്തും.
Comments