സംസ്ഥാനത്ത് താപനില ഉയരും; ഒറ്റപ്പെട്ടിയിടങ്ങളിൽ മഴയ്ക്കും സാദ്ധ്യത; മുന്നറിയിപ്പുകൾ
Wednesday, September 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സംസ്ഥാനത്ത് താപനില ഉയരും; ഒറ്റപ്പെട്ടിയിടങ്ങളിൽ മഴയ്‌ക്കും സാദ്ധ്യത; മുന്നറിയിപ്പുകൾ

Janam Web Desk by Janam Web Desk
May 18, 2023, 10:31 am IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ദിനം പ്രതി ഉയരുന്നു. വരും ദിവസങ്ങളിൽ സാധാരണ നിലയിലുള്ളതിനേക്കാൾ താപനില ഉയരുവാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരാൻ സാദ്ധ്യത. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യവും മോക്കാ ചുഴലിക്കാറ്റിന് ശേഷമുള്ള അന്തരീക്ഷവുമാണ് കേരളത്തിൽ താപനില ഉയരാൻ കാരണം.

അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ അനുഭവപ്പെടുന്ന ചൂടും കൂടും. അൾട്രാവയലറ്റ് വികിരണതോതും ഉയർന്ന നിലയിലാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കാനും സാദ്ധ്യതയുണ്ട്. ഇന്നലെ പത്തനംതിട്ട ഏനാദിമംഗലത്തും കൊല്ലം അഞ്ചലിലും മെച്ചപ്പെട്ട മഴ ലഭിച്ചതായി രേഖപ്പെടുത്തിയിരുന്നു.

ചൂടിനെ തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ചെറുതല്ല. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾ….

* പൊതുജനങ്ങൾ പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.

* വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

*മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സു:മനസ്‌കർ കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

*നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

 

Tags: TEMPERATUREtodaykerala
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വയനാടിനെ ഭീതിയിലാഴ്‌ത്തിയ കടുവ കൂട്ടിലായി

വയനാടിനെ ഭീതിയിലാഴ്‌ത്തിയ കടുവ കൂട്ടിലായി

‘സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം, മുഖ്യമന്ത്രിയുടേത് ഏകാധിപത്യ രീതി, വാഹനവ്യൂഹം ജനങ്ങളെ ഭയപ്പെടുത്തുന്നു’; സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം

‘സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം, മുഖ്യമന്ത്രിയുടേത് ഏകാധിപത്യ രീതി, വാഹനവ്യൂഹം ജനങ്ങളെ ഭയപ്പെടുത്തുന്നു’; സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം

വീണ്ടും ഷോക്കടിപ്പിച്ച് കെഎസ്ഇബി; സർച്ചാർജ്  വർദ്ധിപ്പിച്ചു; ലക്ഷ്യം ജൂണിൽ ചെലവായ 33.92 കോടി രൂപ തിരിച്ചുപിടിക്കുക

‘ഷോക്കടിപ്പിക്കൽ’ തുടരും; അമിത വിലയ്‌ക്ക് കരാറില്ലാതെ വൈദ്യുതി; 19 പൈസ സർച്ചാർജ് തുടരാൻ കെഎസ്ഇബി

യുവതിയെ ബലാത്സംഗം ചെയ്ത പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം; പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ

യുവതിയെ ബലാത്സംഗം ചെയ്ത പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം; പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ

തടവുകാരന്റെ മൊബൈലിലേക്ക് ജയിൽ ഉദ്യോഗസ്ഥരുടെ കോൾ; ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്‌പെൻഷൻ

തടവുകാരന്റെ മൊബൈലിലേക്ക് ജയിൽ ഉദ്യോഗസ്ഥരുടെ കോൾ; ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്‌പെൻഷൻ

വീട് ജപ്തി ചെയ്യുമെന്ന് നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

വീട് ജപ്തി ചെയ്യുമെന്ന് നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

Load More

Latest News

ഇനി യാത്ര ‘ഭൂമിയുടെ ഇരട്ടയിലേക്ക്’! തിളങ്ങുന്ന ഗ്രഹത്തിന്റെ രഹസ്യത്തെ പഠിക്കാൻ അടുത്ത ദൗത്യം; വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മേധാവി

ഇനി യാത്ര ‘ഭൂമിയുടെ ഇരട്ടയിലേക്ക്’! തിളങ്ങുന്ന ഗ്രഹത്തിന്റെ രഹസ്യത്തെ പഠിക്കാൻ അടുത്ത ദൗത്യം; വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മേധാവി

നിർണായകമായത് നേടി കഴിഞ്ഞു; ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ലഭിച്ച ഡാറ്റകൾ തൃപ്തികരം:  എസ് സോമനാഥ്

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന രാജ്യത്തിന്റെ സ്വപ്ന ദൗത്യം; ‘ഗഗൻയാൻ’ അടുത്ത വർഷം യാഥാർത്ഥ്യമാകുമെന്ന് ഇസ്രോ മേധാവി

മണ്ടത്തരത്തിന് ഒരു പരിധിയില്ലെ…! പന്തിന് പകരം സ്റ്റമ്പ് ചവിട്ടിയിളക്കി ഒരു പുറത്താകല്‍; ബംഗ്ലാദേശിന്റെ ‘ മുഷി’ വീണ്ടും എയറില്‍

മണ്ടത്തരത്തിന് ഒരു പരിധിയില്ലെ…! പന്തിന് പകരം സ്റ്റമ്പ് ചവിട്ടിയിളക്കി ഒരു പുറത്താകല്‍; ബംഗ്ലാദേശിന്റെ ‘ മുഷി’ വീണ്ടും എയറില്‍

‘വനിതാ സംവരണ ബില്ല് മോദിയുടെ ഉറപ്പ്’; രാഷ്‌ട്ര വികസനത്തിനായി സ്ത്രീകൾ മുന്നോട്ട് വരുന്നതിനെ തടയാൻ ആർക്കും സാധിക്കില്ല: പ്രധാനമന്ത്രി

‘വനിതാ സംവരണ ബില്ല് മോദിയുടെ ഉറപ്പ്’; രാഷ്‌ട്ര വികസനത്തിനായി സ്ത്രീകൾ മുന്നോട്ട് വരുന്നതിനെ തടയാൻ ആർക്കും സാധിക്കില്ല: പ്രധാനമന്ത്രി

ചരിത്ര നിമിഷം!; ചൊവ്വയിൽ സ്വമേധയാ സഞ്ചരിച്ച് റോവർ; ഭൂമിയിൽ നിന്നും സഹായമില്ലാതെയുള്ള ആദ്യ ഡ്രൈവിംഗ്

ചരിത്ര നിമിഷം!; ചൊവ്വയിൽ സ്വമേധയാ സഞ്ചരിച്ച് റോവർ; ഭൂമിയിൽ നിന്നും സഹായമില്ലാതെയുള്ള ആദ്യ ഡ്രൈവിംഗ്

നെയ്മറും സംഘവും മുംബൈയില്‍ പന്ത് തട്ടും; അല്‍ ഹിലാല്‍-മുംബൈ സിറ്റി പോരാട്ടം നവംബര്‍ ആറിന്; ടിക്കറ്റ് വില്‍പ്പന ഉടന്‍

നെയ്മറും സംഘവും മുംബൈയില്‍ പന്ത് തട്ടും; അല്‍ ഹിലാല്‍-മുംബൈ സിറ്റി പോരാട്ടം നവംബര്‍ ആറിന്; ടിക്കറ്റ് വില്‍പ്പന ഉടന്‍

കൊറോണയേക്കാൾ 20 മടങ്ങ് മാരകം, മരണനിരക്ക് ഉയരും ; ഡിസീസ് എക്‌സ് നാശം വിതയ്‌ക്കുമെന്ന് മുന്നറിയിപ്പ്

കൊറോണയേക്കാൾ 20 മടങ്ങ് മാരകം, മരണനിരക്ക് ഉയരും ; ഡിസീസ് എക്‌സ് നാശം വിതയ്‌ക്കുമെന്ന് മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും ശക്തമായ ചരക്ക് എഞ്ചിനുകളിൽ ഒന്ന്; ഇന്ത്യൻ ലോക്കോമോട്ടീവ് ക്ലാസ് WAG-12

ലോകത്തിലെ ഏറ്റവും ശക്തമായ ചരക്ക് എഞ്ചിനുകളിൽ ഒന്ന്; ഇന്ത്യൻ ലോക്കോമോട്ടീവ് ക്ലാസ് WAG-12

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies