തിരുവനന്തപുരം: ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ ബയോ ബിൻ വാങ്ങിയതിൽ വൻ ക്രമക്കേട്. ശുചിത്വ മിഷൻ അംഗീകരിച്ച കമ്പനികളിൽ പലതും ഉയർന്ന വിലയ്‌ക്കാണ് ബയോ ബിൻ വിൽക്കുന്നത്. ഒരു ജില്ലയിലെ പല നഗരസഭകളിലും പല വിലയിലാണ് ഇതിന്റെ വിൽപ്പന നടക്കുന്നത്.
വീടുകളിലും ചെറിയ സ്ഥാപനങ്ങളിലും ജൈവമാലിന്യം സംസ്‌കരിക്കുന്നതിനായി ഉപയോഗിക്കുന്ന ശാസ്ത്രീയ ഘടനയുള്ള മൂന്ന് പ്ലാസ്റ്റിക് ബക്കറ്റുകൾ ചേർന്നതാണ് ബയോ ബിൻ. ഇത് തദ്ദേശ സ്ഥാപനങ്ങൾ മൊത്തമായി വാങ്ങി നാമമാത്രമായ വിലയ്‌ക്കാണ് വിതരണം ചെയ്യുന്നത്. ടെൻഡറുകളിലൂടെ ആയിരം രൂപ മുതൽ ബയോ ബിന്നുകൾ ലഭ്യമാകുമെങ്കിലും 1800 രൂപ വരെ തദ്ദേശ സ്ഥാപനങ്ങൾ ഇതിനായി മുടക്കുകയാണ്.
ശുചിത്വ മിഷൻ എം പാനൽ ചെയ്ത കമ്പനികളിൽ നിന്നും ടെൻഡറില്ലാതെ ബയോ ബിന്നുകൾ വാങ്ങാൻ തദ്ദേശവകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട് എന്നാണ് മറുപടി. ഒരു തദ്ദേശസ്ഥാപനം തന്നെ വർഷത്തിൽ പതിനായിരെ ബയോ ബിന്നുകൾ വരെ വാങ്ങാറുണ്ട്. ഇതിനാൽ തന്നെ കോടികളാണ് നഷ്ടമാകുന്നത്. ശുചിത്വ മിഷൻ എം പാനൽ ചെയ്ത കമ്പനിയാണെങ്കിൽ വില എത്രയാണെങ്കിലും പ്രശ്നമല്ലെന്ന സ്ഥിതി വന്നതോടെ ക്രമക്കേടിന് കൂടുതൽ അവസരം ലഭിച്ചു.
ടെൻണ്ടർ നടപടികളില്ലാതെ ശുചിത്വ മിഷൻ നിശ്ചയിച്ച് വില ഈടാക്കണമെന്നതിനാൽ വിലയും വിഷയമല്ല. അർദ്ധ സർക്കർ സ്ഥാപനത്തിൽ ഒരു ബയോ ബിന്നിന് 1095 രൂപ വിലയിടുമ്പോൾ ഐആർടിസി എന്ന സ്ഥാപനവുമായി ടെൻഡർ ഇല്ലാതെ 1800 രൂപയ്‌ക്ക് കരാർ എടുക്കുന്നു. തൊട്ടടുത്തുള്ള രണ്ട് തദ്ദേശ സ്ഥാപനങ്ങളിൽ വ്യത്യസ്ത വിലകളിൽ ബയോ ബിൻ വിൽപ്പന നടത്തി വരുന്ന വിചിത്ര സ്ഥിതിവിശേഷവും ഇവിടെ നടക്കുന്നുണ്ട്.
തൃക്കാക്കര നഗരസഭയിൽ 1800 രൂപ നിരക്കിലാണ് ഐആർടിസി കമ്പനി ബയോ ബിൻ നൽകിയിരിക്കുന്നത്. എന്നാൽ ഏലൂർ നഗരസഭയിൽ ഇത് 1900 രൂപയാക്കാണ് നൽകുന്നത്. ശുചിത്വ മിഷൻ വഴിയുള്ള ബയോ ബിൻ വിതരണത്തിലെ ക്രമക്കേടിന് വഴിയൊരുക്കിയിരിക്കുന്നത് ശുചിത്വമിഷനിലെ ഉദ്യോഗസ്ഥ ഭരണമാണ്.
Comments