ഇസ്ലാമബാദ്: തീവ്ര ഇസ്ലാമിക നിലപാടുകളിൽ താലിബാൻ പിറകോട്ട് പോകുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയ പാക് താലിബാൻ തങ്ങളുടെ പുതിയ ഹിറ്റ് ലിസ്റ്റ് പുറത്ത് വിട്ടു. പാകിസ്താൻ ആഭ്യന്തരമന്ത്രിയും പാക് സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥരും പട്ടികയിൽ ഇടം പിടിച്ചതായി റിപ്പോർട്ട്. ഇവരോടൊപ്പം മുതിർന്ന രാഷ്‌ട്രീയ പ്രവർത്തകരും ഈ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചെന്നും സൂചനയുണ്ട്.
തെഹ്രീകെ താലിബാൻ പാകിസ്താനും (പാക് താലിബാൻ) അതിന്റെ അനുബന്ധ സംഘടനയായ ജമാഅത്തുൽ അഹ്റാറും (ജുഎ) തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റ് സംബന്ധിച്ചാണ് വാർത്തകൾ പുറത്ത് വരുന്നത്. പാക് ആഭ്യന്തര മന്ത്രി റാണാ സനാഉല്ല, പിഎംഎൽ-എൻ പാർട്ടി വൈസ് പ്രസിഡൻറ് മറിയം നവാസ്, ഉന്നത സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ എന്നിവരെ പുതിയ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സാമ്പത്തിക പ്രതിസന്ധിയും അരാജകത്വവും കൊടുകുത്തി വാഴുന്ന പാകിസ്താനിൽ ഭീകര ആക്രമണങ്ങൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. മത-രാഷ്‌ട്രീയ പാർട്ടിയായ ജമാഅത്ത്-ഐ മെയ് 19 ന് ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഒരു വിദൂര പ്രദേശത്ത് നടത്തിയ ചാവേർ ബോംബാക്രമണത്തിൽ നിന്ന് ഇസ്ലാമി തലവൻ സിറാജുൽ ഹഖ് രക്ഷപ്പെട്ടതായി ന്യൂസ് ഇന്റർനാഷണൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാക് താലിബാന്റെ പുതിയ ഹിറ്റ് ലിസ്റ്റ് പുറത്തിറങ്ങിയതായി റിപ്പോർട്ടുകൾ വന്നത്.
മുൻ പ്രധാനമന്ത്രി മേധാവി ഇമ്രാൻ ഖാനെ അറസ്റ്റിന് പിന്നാലെ രാജ്യവ്യാപകമായി നടന്ന കലാപത്തിൽ പങ്കെടുത്തവരെ പാക് താലിബാൻ കമാൻഡർ സർബകാഫ് മുഹമ്മദ് പ്രശംസിക്കുകയും അക്രമികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതായി വാർത്തകളുണ്ടായിരുന്നു.
Comments