ന്യൂഡൽഹി: കാലാവസ്ഥാ പ്രവചന സ്ഥാപനങ്ങൾക്കായി ഇന്ത്യയിൽ ഇനി 18 പെറ്റാഫ്‌ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി കിരൺ റിജിജു. വർഷാവസാനത്തോടെ 18 പെറ്റാഫ്‌ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ പ്രാബല്യത്തിൽ എത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നോയിഡയിലെ നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗ് സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
900 കോടി രൂപ ചിലവിലാണ് പുതിയ സൂപ്പർ കമ്പ്യൂട്ടർ വാങ്ങുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പൂനെ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് സീസണൽ കാലാവസ്ഥാ മാറ്റങ്ങൾ പ്രവചിക്കുന്നത്. അതിനാൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഉയർന്ന സൂപ്പർ കമ്പ്യൂട്ടിംഗ് പവർ അത്യാവശ്യമാണ്. പുതിയ ഹൈ-പവർ കമ്പ്യൂട്ടിംഗിനിന്റെ വരവ് ബ്ലോക്ക് തലത്തിൽ കാലാവസ്ഥാ പ്രവചനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുന്നതായിരിക്കും. കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് ഉയർന്ന റെസല്യൂഷൻ പ്രവചനങ്ങൾ നൽകാനും കൂടുതൽ കൃത്യതയോടെ ചുഴലിക്കാറ്റിന്റെ ശക്തി പ്രവചിക്കാനും സാധിക്കും.
നിലവിൽ 12 കിലോമീറ്റർ റെസല്യൂഷനോട് കൂടിയാണ് കാലാവസ്ഥാ പ്രവചനങ്ങൾ നൽകുന്നത്. എന്നാൽ പുതിയ സൂപ്പർ കമ്പ്യൂട്ടർ അതിനെ ആറ് കിലോമീറ്റർ റെസല്യൂഷനിലേക്ക് ഉയർത്തും. ഒരു കിലോമീറ്റർ റെസല്യൂഷനിൽ കാലാവസ്ഥാ പ്രവചനങ്ങൾ കൈവരിക്കുകയാണ് ലക്ഷ്യമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രവിചന്ദ്രൻ പറഞ്ഞു.
Comments