അഹമ്മദാബാദ്: കാത്തിരിപ്പും കഷ്ടപ്പാടുകാളും ഫൈനൽ നിമിഷങ്ങൾക്കായി. ചെന്നൈ സൂപ്പർ കിംഗ്‌സ് – ഗുജറാത്ത് ടൈറ്റൻസിന്റെയും കലാശക്കൊട്ടിന് സാക്ഷ്യം വഹിക്കാൻ നിരവധിപ്പേരാണ് രാഷ്‌ട്രത്തിന്റെ പലയിടങ്ങളിൽനിന്നായി എത്തിയത്. എന്നാൽ ഇന്നലെപ്പെയ്ത കൊടും മഴ ഏവരെയും നിരാശപ്പെടുത്തുകയായിരുന്നു. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ എത്തിയത് ഒരുലക്ഷത്തിന് പുറത്ത് ആരാധകരായിരുന്നു. മത്സരം കാണാൻ എത്തിയവരിൽ മിക്കവരും തമിഴ്‌നാട്ടിൽ നിന്നുള്ളവർ തന്നെ. പലരും ട്രെയിനാണ് യാത്രയ്‌ക്കായി ആശ്രയിച്ചത്. മത്സരം കഴിഞ്ഞ ഉടനെ തിരിച്ച് പോകാമെന്ന കണക്കു കൂട്ടലിൽ എത്തിയവർ.
എന്നാൽ ഇന്നലെ അഹമ്മദാബാദിൽ പെയ്തമഴ ആരാധകരുടെ പദ്ധതികളെയെല്ലാം തകിടം മറിക്കുകയായിരുന്നു. ഫൈനൽ റിസർവ് ദിനമായ ഇന്നത്തേക്ക് മാറ്റിവെക്കുകയാണുണ്ടായത്. ഇന്നലെ ഉച്ചതിരിഞ്ഞ് ആരംഭിച്ച മഴ അർദ്ധരാത്രിവരെ തുടർന്നു. രാത്രി വൈകിയും മത്സരം കാണാനായി മഴനനഞ്ഞ് സ്റ്റേഡിയത്തിൽ കാത്തിരുന്നവരാണ് ഇക്കൂട്ടത്തിൽ ഏറെയും. എന്നാൽ ആരാധകരുടെ മനസ്സിലെ കലാശപോരാട്ടാത്തിന്റെ വീര്യം തകർക്കാൻ മഴയ്‌ക്ക് കഴിഞ്ഞില്ലെന്ന് തന്നെ പറയാം. ഈ ജനക്കൂട്ടം സ്റ്റേഡിയത്തിന്റെ പരിസരത്തും റെയിൽവേ സ്റ്റേഷനിലുമായാണ് രാത്രി കഴിച്ചുകൂട്ടിയത്.
ഇന്നലെ മഴ കാരണം നിരാശപ്പെടേണ്ടി വന്ന ആരാധകരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പുലർച്ചെ മൂന്ന് മണിക്കും റെയിൽവെ സ്റ്റേഷനിൽ കിടന്നുറങ്ങുകയാണ് ആരാധകർ. റിസർവ് ദിനമായ ഇന്നും മഴമൂലം മത്സരം 7.30-ന് തുടങ്ങാനാവുമോ എന്നാണ് ആരാധകരുടെ ആശങ്ക. കൃത്യസമയത്ത് തുടങ്ങാനായില്ലെങ്കിലും രാത്രി 9.40-വരെ കട്ട് ഓഫ് ടൈമുണ്ട്. 9.40ന് തുടങ്ങിയാലും ഇരു ടീമിനും 20 ഓവർ വീതമുള്ള മത്സരം സാധ്യമാവും. 9.40ും തുടങ്ങാനായില്ലെങ്കിൽ മാത്രമെ ഓവറുകൾ വെട്ടിക്കുറക്കൂ. മത്സരം 9.45നാണ് തുടങ്ങുന്നതെങ്കിൽ 19 ഓവർ വീതമുള്ള മത്സരമായിരിക്കും. 10 മണിക്കാണെങ്കിൽ 17 ഓവറും 10.30നാണെങ്കിൽ 15 ഓവറും വീതമുളള മത്സരമായിരിക്കും നടത്തുക. 12.06വരെ ഇത്തരത്തിൽ ഓവറുകൾ വെട്ടിക്കുറച്ച് മത്സരം നടത്താൻ സാധ്യമാവുമോ എന്ന് പരിശോധിക്കും.
Comments