തിരുവനന്തപുരം: ബാലരാമപുരം മദ്രസയിൽ പെൺകുട്ടിയുടെ ആത്മഹത്യ കേസിൽ വഴിത്തിരിവ്. അസ്മിയ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പിന്നാലെ പൂന്തുറ സ്വദേശിയായ യുവാവിനെതിരെ പോക്‌സോ കേസെടുത്തു. പീഡനം നടന്നത് മദ്രസയിലെത്തുന്നതിന് മുൻപെന്ന് പോലീസ് വ്യക്തമാക്കി.
ബീമാപള്ളി സ്വദേശിനി അസ്മിയ മോൾ ബാലരാമപുരത്തെ മദ്രസയിൽ താമസിച്ചാണ് പഠിച്ചിരുന്നത്. അടുത്തിടെയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ് റഹ്‌മത്തിനെ ഫോണിൽ വിളിച്ച് ഉടനെ കൂട്ടിക്കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒന്നര മണിക്കൂറിനുള്ളിൽ സ്ഥാപനത്തിലെത്തിയ മാതാവിനെ, ആദ്യം കുട്ടിയെ കാണാൻ അനുവദിച്ചില്ലെന്നും ആരോപണമുയർന്നിരുന്നു. പിന്നീട് അധികൃതർ ആത്മഹത്യ ചെയ്ത വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
അസ്മിയയുടെ മരണത്തിന് പിന്നാലെ ബാലരാമപുരത്തെ അൽ അമാൻ ചാരിറ്റബിൾ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിച്ചിരുന്നു. സ്ഥാപനത്തിലെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
Comments