ഗാസിയാബാദ് : ഓൺലൈൻ ഗെയിം ആപ്പിലൂടെ 17 കാരനെ മതം മാറ്റാൻ ശ്രമിച്ചതായി പിതാവിന്റെ പരാതി . ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ജൈന കുടുംബത്തിലെ 17 കാരനെയാണ് ഓൺലൈൻ ഗെയിമിംഗ് ആപ്പ് വഴി ബ്രെയിൻ വാഷ് ചെയ്തത് മതം മാറ്റാൻ ശ്രമിച്ചത് .
പ്രായപൂർത്തിയാകാത്ത മകൻ ജിമ്മിൽ പോകാനെന്ന വ്യാജേന 5 തവണ വീട്ടിൽ നിന്ന് ഇറങ്ങാറുണ്ടെന്ന് പിതാവ് പറയുന്നു. സംശയം തോന്നിയതിനെത്തുടർന്ന് പിന്നാലെ ചെന്നപ്പോഴാണ് ഓരോ തവണയും പള്ളിയിൽ പോയി നമസ്കരിക്കുന്നത് കണ്ടത് . ഇതേക്കുറിച്ച് മകനുമായി സംസാരിച്ചപ്പോൾ ഇസ്ലാം സ്വീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും മറ്റ് മതങ്ങളെക്കാൾ അത് നന്നാണെന്ന് പറയുകയും ചെയ്തു.
സാക്കിർ നായിക്കിന്റെ സ്വാധീനത്തെ തുടർന്നാണ് തനിക്ക് ഇസ്ലാം സ്വീകരിക്കാൻ തോന്നുന്നതെന്നും കുട്ടി പിതാവിനോട് പറഞ്ഞു . മകന്റെ മൊബൈലും ലാപ്ടോപ്പും പരിശോധിച്ചപ്പോൾ ഇസ്ലാമുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ കണ്ടെത്തി. അതിൽ ചിലത് നിയമവിരുദ്ധവുമാണ്.
ഇതിനിടയിൽ ഒരു ഓൺലൈൻ ഗെയിമിംഗ് ആപ്പിലൂടെ മകൻ മുംബൈ നിവാസിയായ ബദ്ദോ എന്ന വ്യക്തിയുമായി സൗഹൃദം സ്ഥാപിച്ചതായി പിതാവ് പറഞ്ഞു . മകനും ബദ്ദോയിൽ നിന്ന് കമ്പ്യൂട്ടർ പാർട്സ് വാങ്ങി. അന്നുമുതൽ അവരുടെ സൗഹൃദം വളർന്നു. തന്റെ മകൻ ബദ്ദോയുമായി മണിക്കൂറുകളോളം സംസാരിക്കാറുണ്ടെന്ന്പിതാവ് പറഞ്ഞു . ഇതുകൂടാതെ സംശയാസ്പദമായ പല നമ്പറുകളും ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വീട് വിട്ട് പള്ളി ഇമാമിന്റെ കൂടെ താമസിക്കണമെന്നാണ് മകൻ പറയുന്നതെന്നും പിതാവ് പറയുന്നു.
സഞ്ജയ് നഗറിലെ സെക്ടർ-23ൽ സ്ഥിതി ചെയ്യുന്ന മസ്ജിദിൽ തന്റെ മകൻ നമസ്കരിക്കാൻ പോകുന്നുവെന്നും അവിടെയുള്ളവരും ഈ മതപരിവർത്തന റാക്കറ്റിൽ ഉൾപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇത് മാത്രമല്ല, തന്റെ മകൻ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. മസ്തിഷ്ക പ്രക്ഷാളനം നടത്തി മകനെ മതം മാറ്റാൻ ശ്രമിച്ചുവെന്ന് കാട്ടി പിതാവ് ഗാസിയാബാദിലെ കവി നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments