ന്യൂഡൽഹി: ഏപ്രിൽ മാസം ഇന്ത്യയിൽ 74 ലക്ഷം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി വാട്സ്ആപ്പ്. കേന്ദ്ര ഐടി നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോർട്ടിലാണ് വാട്സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ ഒന്ന് മുതൽ 30 വരെ വാട്സ്ആപ്പിന് ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിലക്ക്. പരാതികളുടെ കൃത്യമായ നിയമങ്ങളും നിബന്ധനകളും ലംഘിച്ച് പ്രവർത്തിച്ച അക്കൗണ്ടുകളാണ് വാട്സ്ആപ്പ് വിലക്കിയത്.
നിയമം ലംഘിച്ച് പ്രവർത്തിച്ച അക്കൗണ്ടുകൾക്കെതിരെ സ്വീകരിച്ച നടപടികളുടേയും, ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ നിന്ന് ലഭിച്ച ഉത്തരവുകളുടെയും വിവരങ്ങളടങ്ങിയ റിപ്പോർട്ടിലാണ് വിലക്കിയ അക്കൗണ്ടുകളുടെ കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. വാട്‌സ്ആപ്പ് ദുരുപയോഗത്തിനെതിരെയാണ്് ഇത്തരത്തിലുള്ള നടപടിയെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ നിന്ന് ഏപ്രിൽ ഒന്നിനും 30-നും ഇടയിൽ വാട്സ്ആപ്പിന് രണ്ട് ഉത്തരവുകളാണ് ലഭിച്ചത്. 223 അക്കൗണ്ടുകൾക്കെതിരെയാണ് നടപടിയെടുത്തതെന്ന് പ്രതിമാസ റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ട് ഇന്നാണ് പുറത്തിറക്കിയത്.
Comments