തിരുവനന്തപുരം: ലോക കേരളസഭ മേഖല സമ്മേളനത്തിനായി നടത്തുന്ന പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്‍. സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ തെറ്റില്ല. മലയാളികൾ മനസ്സറിഞ്ഞു സഹായിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റേയും ഇമേജ് ഉയർന്നാണെന്നും ആരോപണങ്ങൾ പ്രവാസികൾ പുശ്ചിച്ച് തള്ളുമെന്നും എ.കെ ബാലൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സ്പോൺസർ എന്നു പറഞ്ഞാൽ എന്താണെന്ന് ആദ്യം മനസ്സിലാക്കണം.സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ എന്താണ് തെറ്റ്? ഇപ്പോൾ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്പോൺസർഷിപ്പ് വാങ്ങിയിട്ടില്ലേ? വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ. മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയ?
പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചില്ലേ? മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റേയും ഇമേജ് ഉയർന്നു. ആരോപണങ്ങള്‍ പ്രവാസികൾ പുച്ഛിച്ചു തള്ളും. ഇത് പണം പിരിക്കുന്നതല്ല. സ്പോണ്‍സര്‍ഷിപ്പാണ്. ദുരുപയോഗം പരിശോധിക്കാൻ ഓഡിറ്റ് ഉണ്ട്. ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോൺസർഷിപ്പ് വാങ്ങാനും പറ്റില്ല എന്നത് എന്ത് ന്യായം- എന്നും എ.കെ ബാലൻ ചോദിച്ചു.
Comments