ലക്നൗ : ഉത്തർപ്രദേശിൽ നിർബന്ധിത മത പരിവർത്തനം നടത്തിയ രണ്ടു പേർ അറസ്റ്റിൽ. ഹിന്ദു ജൈന മതത്തിലെ ആൺകുട്ടികളെ മതം മാറ്റിയ മഹാരാഷ്‌ട്ര സ്വദേശി ഷാനവാസ് ഖാൻ , മൗലവി അബ്ദുൾ റഹ്‌മാൻ എന്നിവരാണ് പിടിയിലായത്. ഓൺലൈൻ ഗെയിം ഫ്ലാറ്റ്‌ഫോമിലൂടെ കൗമാരക്കാരെ സ്വാധീനിച്ച് മതം മാറ്റുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് അറിയിച്ചു.
കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയെന്ന് മെയ് മുപ്പതിന് ലഭിച്ച പരാതിയിൽ വിശദമായി അന്വേഷണം നടത്തിയ ശേഷമാണ് ഉത്തർപ്രദേശ് പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. മഹാരാഷ്‌ട്ര താനെ സ്വദേശി ബദ്ദോ എന്ന ഷാനവാസ് ഖാൻ സഞ്ജയ് നഗർ മേഖലയിലെ മസ്ജിദിലെ മൗലവി, അബ്ദുൾ റഹ്‌മാൻ എന്നിവരെയാണ് നിർബന്ധിത മത പരിവർത്തന നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ജൈന മതത്തിലെ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെയും , ഹിന്ദുമതത്തിലെ രണ്ടു ആണ്കുട്ടികളെയുമാണ് ഇവർ മതം മാറ്റിയത് , കേസിൽ വ്യക്തമായ ഡിജിറ്റൽ തെളിവുകളും , മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് ഗാസിയാബാദ് ഡിസിപി നിപുൻ അഗർവാൾ അറിയിച്ചു
ഫോർട്ട്‌നൈറ്റ്’ എന്ന ഗെയിമിലൂടെ കൗമാരക്കാരെ ലക്ഷ്യമിട്ടുകൊണ്ടാണ് പ്രതികൾ മത പരിവർത്തനത്തിനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. ഹിന്ദുപേരുകളിൽ വ്യാജ ഐഡി ഉണ്ടാക്കി കുട്ടികളുമായി സൗഹൃദം സ്ഥാപിക്കും. പിന്നീട് ഗെയിമിൽ വിജയിക്കാൻ ഖുറാൻ വാക്യങ്ങൾ വായിക്കാൻ ആവശ്യപ്പെടും. പിന്നീട് സാക്കിർ നായിക്കിന്റെയും താരിഖ് ജമീലിന്റെയും വീഡിയോകൾ നൽകും. ഇങ്ങിനെയാണ് കുട്ടികളെ സ്വാധീനിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
Comments