ഭഗൽപൂരിലെ പാലം തകർന്നതിന് ബിജെപി കാരണമാണെന്ന് ആർജെഡി മന്ത്രി തേജ് പ്രതാപ് യാദവ്. പാലങ്ങൾ തകർക്കുന്നത് ബിജെപിയാണെന്നും തങ്ങൾ പാലം നിർമ്മിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വീഴ്ച മറച്ചുവെയ്‌ക്കാനാണ് ആർജെഡിയുടെ നീക്കം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു പാലം എന്നാണ് റിപ്പോർട്ടുകൾ. രണ്ടു തവണയും പാലം തകർന്നത് ആർജെഡി മന്ത്രിസഭയുടെ കാലത്താണ്. നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്.
ബിഹാറിലെ ഭഗൽപൂർ ജില്ലയിൽ നിർമാണത്തിലിരുന്ന പാലം പെട്ടന്ന് തകർന്നു വീഴുകയായിരുന്നു. കടുത്ത അഴിമതി നടന്നെന്നും ഗുണമേന്മയില്ലാത്ത നിർമ്മാണസാമഗ്രികൾ വാങ്ങിയതാണ് പാലത്തിന്റെ തകർച്ചയിലേയ്‌ക്ക് നയിച്ചതെന്ന് പ്രതിപക്ഷം പറയുന്നു. പാലം പൊളിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചുകഴിഞ്ഞു. ദൃശ്യങ്ങളിൽ പാലത്തിന്റെ മൂന്ന് തൂണുകളും നദിയിലേയ്‌ക്ക് വീഴുന്നത് കാണാനാകും. അതേസമയം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
Comments