തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അദ്ധ്യായ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ഈ അദ്ധ്യായ വർഷം നാല് വർഷ കോഴ്സ് ആരംഭിക്കുന്നുണ്ട്. നാല് വർഷം തുടരാൻ താൽപര്യമില്ലാത്തവർക്ക് മൂന്ന് വർഷം കഴിയുമ്പോൾ അതിന്റെ സർട്ടിഫിക്കറ്റ് നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
ഈ അദ്ധ്യായന വർഷം സർവകലാശാലകൾ നാല് വർഷ ബിരുദ കോഴ്സ് നടപ്പാക്കണമെന്ന് നിർബന്ധമില്ലെന്നും നാല് വർഷ ബിരുദ കോഴ്സ് നടപ്പാക്കാൻ ആത്മവിശ്വാസം ഉള്ള കോളേജുകൾക്ക് ആരംഭിക്കാമെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത അദ്ധ്യായന വർഷം മുതൽ ബിരുദ കോഴ്സിൽ സമൂലം മാറ്റo വരും. കരിക്കുലത്തിന്നും സിലബസിലും മാറ്റം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. നാലാം വർഷം ഗവേഷണാടിസ്ഥാനത്തിലാകും പഠനമെന്നും മന്ത്രി വ്യക്തമാക്കി. പുതുക്കിയ കേന്ദ്രവിദ്യാഭ്യായ നയത്തിന്റെ ഭാഗമായാണ് നാല് വർഷ ബിരുദ കോഴ്സുകൾ സംസ്ഥാനത്തും നടപ്പിലാക്കുന്നത്.
മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ വനിതാ നേതാവിന്റെ വ്യാജ രേഖാ വിഷയവുമായും ബന്ധപ്പെട്ട് മന്ത്രി പ്രതികരിച്ചു. ഇത് ഒരു വ്യക്‌തി ചെയ്യുന്ന തെറ്റാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വിഷയത്തിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Comments