മുംബൈ: സംസ്ഥാനത്ത് നിയമം കൈയ്യിലെടുത്ത് പ്രവർത്തിക്കുന്നവർ ആരായാലും അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കോലാപൂരിൽ നടന്ന പ്രതിഷേധ റാലി അക്രമാസക്തമായ സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ചക്രവർത്തിയായി രേഖപ്പെടുത്തിയിട്ടുള്ള ഔറംഗസേബിനെ മഹത്വവത്കരിച്ച് സോഷ്യൽമീഡിയയിൽ ഉയർന്ന പോസ്റ്റുകളായിരുന്നു പ്രതിഷേധത്തിനാധാരം.
സംസ്ഥാനത്തുയർന്ന ഔറംഗസേബ് ജയ് വിളികളെക്കുറിച്ചും ഉപമുഖ്യമന്ത്രി പ്രതികരിച്ചു. മഹാരാഷ്‌ട്രയിലെ ചില ജില്ലകളിൽ ഔറംഗസേബിന്റെ പുത്രർ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവർ സോഷ്യൽമീഡിയയിൽ ഔറംഗസേബിനെ പ്രകീർത്തിച്ച് ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ പങ്കുവയ്‌ക്കുന്നു. ഇത് സമൂഹത്തിൽ വിനാശമുണ്ടാകുന്നതിന് കാരണമായേക്കുമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഔറംഗസേബിന്റെ പുത്രർ ഇത്ര പെട്ടെന്ന് എവിടെ നിന്ന് വന്നുവെന്നും ആരാണ് ഇതിന് പിന്നിൽ എന്നുള്ളതുമാണ് ചോദ്യമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.
Comments