ന്യൂഡൽഹി: ബിപാർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം വിളിച്ചുചേർത്തു. ബിപാർജോയ് ചുഴലിക്കാറ്റ് തീരദേശ പ്രദേശങ്ങളിലാണ് അതിശക്തമായി തുടരുന്നത്. ഗുജറാത്തിലെ സൗരാഷ്‌ട്ര, കച്ച് തീരങ്ങളിൽ ചുഴലിക്കാറ്റുകൾക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ സന്ദർശിച്ച് ചുഴലിക്കാറ്റിനെ നേരിടാനുള്ള നടപടികൾ അവലോകനം ചെയ്തു.
ദുരിതബാധിത പ്രദേശത്തെ എല്ലാ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ചർച്ചകൾ നടത്തി.
ചീഫ് സെക്രട്ടറി രാജ്കുമാർ, ഡിജിപി വികാസ് സഹായ്, റിലീഫ് കമ്മീഷണർ അലോക് പാണ്ഡെ, റവന്യൂ,ഊർജം, റോഡ് ബിൽഡിംഗ് എന്നീ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു. ദുരന്തബാധിതാ ജില്ലകളിലെ കലക്ടർമാരും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Comments