തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ എത്തിയ പുതിയ സിംഹങ്ങൾക്ക് പേരുകൾ മാറ്റി നൽകി മന്ത്രി ചിഞ്ചുറാണി. ആറു വയസ്സുള്ള ഒരു പെൺസിംഹവും അഞ്ച് വയസ്സുള്ള ഒരു ആൺസിംഹവുമാണ് പുതിയതായി മൃഗശാലയിൽ എത്തിയത്. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് ഈ മാസം അഞ്ചാം തിയതിയാണ് രണ്ട് സിംഹങ്ങളേയും തിരുവനന്തപുരത്തെത്തിച്ചത്.
ആൺ സിംഹത്തിന്റെ പേര് കാർത്തിക്ക് എന്നും പെൺ സിംഹത്തിന്റെ പേര് കൃത്തിക എന്നും ആയിരുന്നു. കാർത്തിക് എന്നത് ശ്രീമുരുകന്റെ പര്യായമായ കാർത്തികേയൻ എന്ന വാക്കിന് സമാനമായ തമിഴ് വാക്കാണ്. സുബ്രഹ്മണ്യന്‍റെ (കാര്‍ത്തികേയന്‍റെ) വളര്‍ത്തമ്മമാരായ ആറപ്സരസ്സുകള്‍ക്ക് പൊതുവായ നാമമാണ് കൃത്തിക. എന്നാൽ ആ പേരുകൾ മന്ത്രി ചിഞ്ചുറാണി മാറ്റി ഇടുകയാണ് ഉണ്ടായത്. ആൺസിംഹത്തിന് ലിയോ എന്നും പെൺസിംഹത്തിന് നൈല എന്നുമാണ് അവർ പേരിട്ടിരിക്കുന്നത്. ‘നൈല’ എന്നത് അറബിക് വാക്കാണ്. വിജയിച്ചവൾ എന്നാണ് ഈ വാക്കിന്റെ അർത്ഥം. ലിയോ എന്നത് ഗ്രീക്ക് പദമാണ്. സിംഹം എന്നാണ് ഈ വാക്കിന്റെ അർത്ഥം.സിംഹത്തിന്റെ ശാസ്ത്രീയനാമവും ‘പാന്തേറ ലിയോ’ എന്നാണ്.
വ്യാഴാഴ്ച രാവിലെ 11.15-ഓടെ സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്ന തുറസ്സായ കൂടിന്റെ പരിസരത്തേക്ക് ബഗ്ഗി കാറിൽ മന്ത്രിയെത്തി.ആദ്യമെത്തിയത് കാർത്തിക്ക് എന്ന ആൺസിംഹത്തെ പാർപ്പിച്ചിരിക്കുന്ന കൂടിനടുത്തേക്കാണ്. 11.25-ഓടെ ആദ്യ കൂട് തുറന്നു. “കാർത്തിക്ക് ” ഉടൻ പുറത്തുചാടി മുകളിലേക്ക് ഓടി. മന്ത്രി ലിയോയെന്നന്നു ഉറക്കെ വിളിച്ചു. പിന്നീട് കൃത്തിക എന്ന പെൺസിംഹത്തെ പാർപ്പിച്ചിരിക്കുന്ന കൂട്ടിലെത്തി. തുറന്നുവിട്ടതോടെ കൃത്തികയെ നൈലയെന്നും മന്ത്രി വിളിച്ചു. എല്ലാ ജീവികൾക്കും പേരുവേണമെന്നും അവ അതിൽ അറിയപ്പെടണമെന്നുമാണ് തന്റെ ആഗ്രഹമെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.സ്വന്തമായാണ് പേര് കണ്ടെത്തിയത് എന്ന് മന്ത്രി പിന്നീട് പറഞ്ഞു. അപ്പോഴും കാർത്തിക് , കൃത്തിക എന്നീ പേരുകൾ ലിയോ ,നൈല എന്നിങ്ങിനെ മാറ്റിയതെന്തിന് എന്ന് മന്ത്രി പറഞ്ഞില്ല.
മൂന്ന് മാസത്തെ ക്വാറൻൈ പൂർത്തിയാക്കിയ സിംഹങ്ങൾ പൂർണ ആരോഗ്യവാൻമാരാണ്. ഇനിയും സിംഹങ്ങൾക്ക് 20 ദിവസത്തെ ക്വാറന്റൈൻ കൂടി പൂർത്തിയാക്കാനുണ്ട്. നിലവിൽ തുറസ്സായ ഇടങ്ങളിലാണ് ഇവ തുടരുന്നത്. പുതിയതായി എത്തിയ അതിഥികൾ കൊച്ചുകുട്ടികൾക്കുൾപ്പടെ പുത്തൻ അനുഭവം ആയി മറിയിരിക്കുകയാണ്.
സിംഹങ്ങൾക്കൊപ്പം കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളുടെയും എമു പക്ഷികളുടെയും ക്വാറന്റൈൻ പൂർത്തിയായിട്ടുണ്ട്. ഇവയുടെയും ആരോഗ്യം തൃപ്തികരമാണ്. ഇവിടെ എത്തിച്ച ഹനുമാൻ കുരങ്ങുകളിൽ ഒന്ന് ചാടിപ്പോവുകയിരുന്നു. മ്യൂസിയം പരിസരത്തുള്ള മരത്തിൽ കയറിസ ഇരിക്കുന്ന കുരങ്ങ് ഇതുവരെ താഴെ ഇറങ്ങാൻ കൂട്ടാക്കിയിട്ടില്ല.
Comments