ഇസ്ലാമാബാദ് ; ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റി മുന്‍ പാക് നായകന് ജാവേദ് മിയാന്‍ദാദ് . ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ സുരക്ഷാ കാരണങ്ങളാല്‍ പാകിസ്താനിലേക്ക് പോകില്ലെന്ന നിലപാടെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ബിസിസിഐക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ജാവേദ് മിയാന്‍ദാദ് രംഗത്തെത്തിയത് . 2012ലും 2016ലും ഇന്ത്യയിലേക്ക് ക്രിക്കറ്റ് കളിക്കാന്‍ പോയത് പാക് ടീമാണെന്നും , ഇനി ഇന്ത്യൻ ടീം പാകിസ്താനിൽ വരണമെന്നുമാണ് മിയാൻ ദാദ് പറയുന്നത് . പാക് ടീം ലോകകപ്പ് കളിക്കാനായാല്‍ പോലും ഇന്ത്യയിൽ പോകരുതെന്നും മിയാന്‍ദാദ് പറഞ്ഞു.
പാകിസ്താന് ഇന്ത്യയില്‍ കളിക്കാന്‍ എന്നും തയാറാണ്. എന്നാല്‍ അതേ രീതിയിലല്ല ഇന്ത്യ പ്രതികരിക്കുന്നത്. പാക് ക്രിക്കറ്റ് മികച്ചതാണ്, ഒരുപിടി നല്ല കളിക്കാരുണ്ട്. അതുകൊണ്ട് ഇന്ത്യയില്‍ പോയി കളിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല . താനായിരുന്നു കാര്യങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ ലോകകപ്പില്‍ കളിക്കാന്‍ പാക് ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്നും മിയാന്‍ദാദ് വ്യക്തമാക്കി.
ഇന്ത്യന്‍ ക്രിക്കറ്റിനെക്കാള്‍ വലുതാണ് പാക് ക്രിക്കറ്റ്. ഇവിടെ വരാൻ പറ്റില്ലെങ്കിൽ അവർ നരകത്തിൽ പോകട്ടെ . തുടര്‍ച്ചയായി നിലവാരമുള്ള കളിക്കാരെ സൃഷ്ടിക്കാന്‍ പാക് ക്രിക്കറ്റിനായിട്ടുണ്ട് . 2012ലും 2016ലും നമ്മള് ഇന്ത്യയിലേക്ക് പോയില്ലെ. ഇനി അവരുടെ ഊഴമാണ്. ഇവിടെ വന്ന് കളിക്കട്ടെ. ഇന്ത്യയില്‍ പോയി കളിക്കാന്‍ നമ്മളെപ്പോഴും തയാറാണ്. എന്നാല്‍ അവര്‍ ഒരിക്കലും ഇവിടെ വന്ന് കളിക്കാന്‍ തയാറല്ല -മിയാന്‍ദാദ് പറഞ്ഞു.
Comments