തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സന്ദർശനത്തിലൂടെ ജനങ്ങളുടെ പണമാണ് ധൂർത്തടിക്കുന്നെതന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയത് കൊണ്ട് എന്ത് പ്രയോജനമെന്നും അദ്ദേഹം ചോദിച്ചു. സിഗരറ്റ് ഉത്പാദന രാജ്യവുമായാണ് ആരോഗ്യ സഹകരണത്തിന് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസം രംഗം തകർന്നുവെന്നും വിദ്യാർത്ഥികളുടെ ഭാവി വെച്ചാണ് സംസ്ഥാന സർക്കാർ കളിക്കുന്നതെന്നും ഗവർണർ പറഞ്ഞു. മനസ് മടുത്താണ് കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ വരെ തട്ടിപ്പ് നടക്കുന്ന കാലമാണിതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരളത്തിലെ സർവകലാശാലകളിൽ നിയമങ്ങൾ തകർന്നുവെന്നും ഇപ്പോൾ ഭരണഘടന പ്രതിസന്ധിയിലാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Comments