എം.എസ്.എം കോളേജിലെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരിച്ച് സജിതാ മഠത്തിൽ. നിഖിലിന്റെ വിഷയത്തിൽ ഒന്നും മിണ്ടരുതെന്ന് കരുതിയതെന്നും മനസ്സമാധാനം കളയാൻ ആർക്കും താൽപര്യം ഉണ്ടാവില്ലല്ലോ എങ്കിലും ഇതെല്ലാം മാറി നിന്നു കാണുമ്പോൾ തോന്നുന്ന ചില സംശയങ്ങളുണ്ട് എന്നാണ് സജിതാ മഠത്തിൽ പോസ്റ്റിൽ പറയുന്നത്.
നാലു ചോദ്യങ്ങളാണ് സജിത ചോദിക്കുന്നത്. നിഖിലിന് ഇത്രയും വലിയ തട്ടിപ്പ് നടത്താനുള്ള ധൈര്യം നൽകുന്ന സിസ്റ്റം കേരളത്തിൽ ഉണ്ടോ എന്നും ആരാണ് നിഖിലിന് പിടിക്കപ്പെടില്ലെന്ന് ഉറപ്പ് നൽകുന്നതെന്നും അവർ ചോദിക്കുന്നു. തങ്ങൾ തോൽപ്പിച്ച ഒരു വിദ്യാർത്ഥി അതേ കോളേജിൽ മറ്റൊരു യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റുമായി ഉന്നത വിദ്യാഭ്യാസത്തിന് വരുമ്പോൾ ആ ഡിപ്പാർട്ട്‌മെന്റിലെ അദ്ധ്യാപകർ എന്തുകൊണ്ടാണ് നിശ്ശബ്ദരായി ഇരിക്കുന്നതെന്നാണ് കോളേജിലെ അദ്ധ്യപകരോട് ചോദിക്കുന്നത്. ക്ലാസിൽ കയറാത്ത വിദ്യാർത്ഥി നേതാക്കന്മാർക്ക് ഹാജരും ഇന്റേണൽ മാർക്കും നൽകാൻ അദ്ധ്യപകർ നിർബന്ധിതരാകുന്നത് എന്തുകൊണ്ടാണെന്നും സജിതാ മഠത്തിൽ ചോദിക്കുന്നു. കുട്ടികളെ കൃത്യമായി മുന്നോട്ടു നയിക്കേണ്ടത് അദ്ധ്യാപകരാണ് അവർക്ക് എന്താണ് സംഭവിക്കുന്നതെന്നും അതിന് അദ്ധ്യപകർക്ക് തടസ്സമാകുന്നത് എന്താണ് താത്ക്കാലിക ലാഭമാണോ അദ്ധ്യാപകരുടെ നിശ്ശബ്ദതയ്‌ക്ക് പിന്നിൽ എന്നാണ് സജിതാ മഠത്തിൽ പോസ്റ്റി ചോദിക്കുന്നത്.
അതേസമയം, വ്യാജ സർട്ടിഫിക്കേറ്റ് നൽകി പിജി പ്രവേശനത്തിന് ശ്രമിച്ച നിഖിൽ തോമസ് ഒളിവിൽ പോയി. നിഖിൽ ഹാജരാക്കിയ രേഖകൾ തങ്ങൾ പരിശോധിച്ചു എന്നും അവ ഒറിജിനലാണെന്നെന്ന് ബോധ്യപ്പെട്ടു എന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ഇന്നലെ രാവിലെ അവകാശപ്പെട്ടിരുന്നു. എന്നാൽ തൊട്ടുപിന്നാലെ കലിംഗ സർവകലാശാല അധികൃതർ നൽകിയ വിശദീകരണത്തിൽ ആർഷോയുടെ വാദങ്ങൾ പൊളിഞ്ഞു. നിഖിൽ അവിടെ പഠിച്ചിട്ടല്ലെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. ഇതോടെ വൈകുന്നേരം ആർഷോ തന്റെ പ്രസ്താവനയിൽ നിലപാട് മാറ്റി. വൈകിട്ടോടെ നിഖിലിനെ എസ്എഫ്‌ഐ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. എന്നാൽ അതിന് ശേഷം നിഖിൽ ഒളിവിലാണ്. ഇതോടെ സംസ്ഥാനത്ത് വ്യാജ രേഖ കേസിൽ രണ്ട് എസ്എഫ്‌ഐകാർ ഒളിവിലാണ്.
Comments