തിരുവനന്തപുരം; തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടെ തിരുവനന്തപുരം മൃഗശാലയിൽ നിന്നു തടവുചാടി ഹനുമാൻ കുരങ്ങിനെ മാസ്‌ക്കറ്റ് ഹോട്ടലിന് സമീപത്തെ പുളിമരത്തിൽ കണ്ടെത്തി. 10 ദിവസമായി തുടരുന്ന ശ്രമത്തിലും കുരങ്ങിനെ പിടികൂടാൻ മൃഗശാല അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇടയ്‌ക്കിടെ കുരങ്ങ് അധികൃതരെ വെട്ടിച്ച് ഒളി സങ്കേതം മാറ്റുന്നതിനാലാണ് കുരങ്ങിനെ പിടികൂടാനാകാത്തതെന്നാണഅ അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഹനുമാൻ കുരങ്ങ് മൃഗശാലയിൽ നിന്നു ചാടിപ്പോയത്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നു കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളിലെ പെൺകുരങ്ങാണിത്. അന്നുമുതൽ അധികൃതർ ഇതിന് പിന്നാലെയാണ് പക്ഷേ പിടികൂടാനാവുന്നില്ലെന്ന് മാത്രം.
പെൺകുരങ്ങിനൊപ്പം ഒരു ആൺ കുരങ്ങിനെയും സുവോളജിക്കൽ പാർക്കിൽനിന്ന് എത്തിച്ചിരുന്നു. ഇവയെ കഴിഞ്ഞ വ്യാഴാഴ്ച തുറന്ന കൂട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നതിനിടയിലാണു പെൺകുരങ്ങ് ചാടിപ്പോയത്. തുടർന്ന് കുരങ്ങിനായി മൃഗശാല ജീവനക്കാർ വലിയതോതിൽ തിരച്ചിൽ നടത്തിയിരുന്നു. ചാടിപ്പോയ കുരങ്ങിനായി മരത്തിന്റെ കൊമ്പിലും സമീപത്തുമായി പഴങ്ങളും മറ്റും മൃഗശാല ജീവനക്കാർ വച്ചിരുന്നു.എങ്കിലും കുരങ്ങ് ഇത് തിരിഞ്ഞു നോക്കിയില്ല.
Comments