പാരീസ്: പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പൊതുവേദികളിലെ ഔചിത്യമില്ലാത്ത പെരുമാറ്റം വിവാദം ക്ഷണിച്ച് വരുത്താറുണ്ട്. അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിലും സാമൂഹ മാദ്ധ്യമങ്ങളിലും നിറയുന്നത്. പാരീസിൽ നടക്കുന്ന ദ്വിദിന ന്യൂ ഗ്ലോബൽ ഫിനാൻസിംഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ പാക് പ്രധാനമന്ത്രിയുടെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്.
മഴയായതിനാൽ ഉച്ചകോടി വേദിയിൽ എത്തിയ ഷെഹ്ബാസ് ഷെരീഫിനെ സ്വീകരിക്കാൻ വനിത പ്രോട്ടോക്കോൾ ഓഫീസർ കുടയുമായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ പാക് പ്രധാനമന്ത്രി വനിത പ്രൊട്ടോക്കോൾ ഓഫീസറിൽ നിന്ന് കുടവാങ്ങി ഒന്നും മീണ്ടാതെ ഒറ്റയ്‌ക്ക് നടന്ന് പോകുന്നതായാണ് വീഡിയോയിൽ കാണുന്നത്. പാക് പ്രധാനമന്ത്രിക്ക് പിന്നാലെ മഴ നനഞ്ഞ് നടന്ന് വരുന്ന വനിതയാണ് തുടർ ദൃശ്യങ്ങളിൽ ഉള്ളത്. പാക് പ്രധാനമന്ത്രിയുടെ പ്രവൃത്തിയെ സ്ത്രീ വിരുദ്ധമായാണ് സമൂഹ മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. മറ്റുളളവരെ പരിഗണിക്കാത്ത പാക് പ്രധാനമന്ത്രി രാജ്യത്തിന് തന്നെ നാണക്കേട് എന്നാണ് മറ്റു ചിലർ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇതോടൊപ്പം തന്നെ ചേർത്തു വെക്കാവുന്ന മറ്റൊരു വീഡിയോയും സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്. അത് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനവേളയിലെ നിമിഷങ്ങളാണ്. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം ആഗോള മാദ്ധ്യമങ്ങൾ അതീവ പ്രധാന്യത്തൊടെയാണ് കാണുന്നത്. അതിനാൽ തന്നെ സന്ദർശനം കാര്യമായി തന്നെ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. കൊരിച്ചൊരിയുന്ന മഴയിലും ദേശീഗാനം ആലപിക്കുമ്പോൾ ഒരിഞ്ച് പോലും ചലിക്കാതെ നിൽക്കുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ട്വിറ്ററിൽ ട്രെൻഡിംഗാണ്. ദേശസ്നേഹത്തിന്റെ ഉദാത്ത മാതൃകയെന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനെ വാഴ്‌ത്തിയത്. വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രി ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും ഏറ്റവുവാങ്ങുന്നതിനിടയിലാണ് കനത്ത മഴ പെയ്തത്. ദേശീയഗാനം പൂർണ്ണമായും ആലപ്പിച്ച് കഴിഞ്ഞ ശേഷം മഴയത്ത് നടന്ന് പോകുന്ന നരേന്ദ്രമോദിയുടെ ചിത്രങ്ങൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.
Comments