വ്യാജ സർട്ടിഫിക്കറ്റിന്റെ കോപ്പി വിദ്യയുടെ ഫോണിലുണ്ടെന്ന് സംശയം; രേഖകൾ ഡിലീറ്റ് ചെയ്ത നിലയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാജ സർട്ടിഫിക്കറ്റിന്റെ കോപ്പി വിദ്യയുടെ ഫോണിലുണ്ടെന്ന് സംശയം; രേഖകൾ ഡിലീറ്റ് ചെയ്ത നിലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 07:17 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: വ്യാജരേഖ കേസിലെ പ്രതി കെ വിദ്യയുടെ ഫോൺ അന്വേഷണസംഘം പരിശോധിച്ചു. വ്യാജ സർട്ടിഫിക്കറ്റിന്റെ കോപ്പി വിദ്യയുടെ ഫോണിലുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. എന്നാൽ ഇമെയിൽ ഉൾപ്പെടെയുള്ള വിവിരങ്ങൾ ഫോണിൽ നിന്ന് നീക്കം ചെയ്ത നിലയിലാണ്. ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ അന്വേഷണസംഘം സൈബർ വിദഗ്ദരുടെ സഹായം തേടിയിട്ടുണ്ട്.

കെ വിദ്യയുടെ വ്യാജരേഖ കേസിലെ പ്രധാന തെളിവാണ് അട്ടപ്പാടി കോളേജിൽ വിദ്യ നൽകിയ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്. എന്നാൽ ഇതിന്റെ ഒറിജിനൽ അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ വ്യാജരേഖയായ സർട്ടിഫിക്കറ്റിന്റെ കോപ്പി വിദ്യയുടെ ഫോണിൽ ഉണ്ടായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.

അറസ്റ്റിലായ രണ്ടാം ദിവസവും പോലീസിന്റെ ചോദ്യം ചെയ്യലിൽ ആരോ പഠിപ്പിച്ചുകൊടുത്തത് പോലെയാണ് വിദ്യ നൽകുന്ന മൊഴികൾ. പോലീസിനോട് ഇന്നും താൻ വ്യാജരേഖ സമർപ്പിച്ചിട്ടില്ലെന്നും അട്ടപ്പാടി കോളേജിലെ പ്രിൻസിപ്പൽ ഗൂഡാലോചന നടത്തിയതായും ആവർത്തിച്ചു. മഹാരാജാസ് കോളേജിലെ അദ്ധ്യാപകരിൽ ചിലരുടെ പ്രേരണയിലാണ് പ്രിൻസിപ്പൽ താൻ വ്യാജരേഖ ചമച്ചു എന്ന് പ്രചരിപ്പിച്ചത്. മറ്റാരോ കൈമാറിയ രേഖകൾ തന്റെതെന്ന പേരിൽ ഫയലിൽ സൂക്ഷിച്ച് തന്നെ പ്രതിക്കൂട്ടിലാക്കിയെന്നും പ്രിൻസിപ്പലിനോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചാൽ തനിക്കെതിരായ ഗൂഢാലോചന പുറത്താവും എന്നും വിദ്യ പറഞ്ഞു.

അട്ടപ്പാടിയിലെ വിവാദത്തിന് പിന്നാലെ കരിന്തളത്തും താൻ വ്യാജരേഖ സമർപ്പിച്ചു എന്ന് ബോധപൂർവ്വം പ്രചരിപ്പിച്ചു. നോട്ടീസ് ലഭിച്ചിരുന്നുവെങ്കിൽ താൻ നേരിട്ട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുമായിരുന്നു. ആരോടും സംസാരിക്കാനുള്ള മാനസികാവസ്ഥ അല്ലാത്തതിനാലാണ് ഫോണുകൾ സ്വിച്ച് ഓഫാക്കിയത്. സുഹൃത്തുക്കളായ എസ്എഫ്‌ഐ പ്രവർത്തകർ നൽകിയ പിന്തുണയാണ് തന്നെയും കുടുംബത്തെയും തകർന്നുപോയ സാഹചര്യത്തിൽ നിലനിർത്തിയതെന്നും വിദ്യ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇതിനിടെ ഒളിവിൽ കഴിയുമ്പോൾ വിദ്യ പുതിയ സിം ആണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. സുഹൃത്തുക്കൾ വിവരങ്ങൾ കൈമാറിയത് ഈ നമ്പറിലേക്കാണ് എന്നും പോലീസ് സ്ഥിരീകരിച്ചു.

വിദ്യ ഒരു സുഹൃത്തിനൊപ്പം എടുത്ത സെൽഫിയാണ് ഒളിത്താവളം കണ്ടെത്താൻ പോലീസിന് സഹായമായത്. എന്നാൽ വിദ്യയെ ഒളിവിൽ താമസിപ്പിച്ചവർക്ക് എതിരെ കേസ് എടുക്കില്ലെന്നാണ് പോലീസ് പറയുന്നത്. ഗുരുതര കുറ്റം ചെയ്ത പ്രതിയല്ലത്തതിനാലാണ് കേസെടുക്കാത്തത് എന്നും അന്വേഷണ സംഘം പറയുന്നു. നേരത്തെ വിദ്യയെ അട്ടപ്പാടി കോളേജിലേക്ക് കാറിൽ എത്തിച്ച വ്യക്തിയെക്കുറിച്ചും പോലീസ് കൂടുതൽ അന്വേഷണം നടത്തിയിരുന്നില്ല. അന്നും സമാനരീതിയിലായിരുന്നു പോലീസിന്റെ പ്രതികരണം. അതേസമയം, ചോദ്യം ചെയ്യലിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട വിദ്യയെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിർജലീകരണം കാരണമാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്ന് ഡോക്ടർ അറിയിച്ചു.

Tags: ernakulammobileK Vidhya
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies