തിരുവനന്തപുരം : ഓപ്പറേഷൻ തിയറ്ററിൽ ഹിജാബ് വേണമെന്ന മുസ്ലീം വിദ്യാർത്ഥിനികളുടെ ആവശ്യം തള്ളി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ലിനറ്റ് മോറിസ്. അതീവ ശ്രദ്ധ പുലർത്തേണ്ടഅണുവിമുക്തമായിരിക്കേണ്ട സ്ഥലമാണ് ഓപ്പറേഷൻ തീയറ്റർ. അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാനാകൂവെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ജനം ടിവിയോട് പ്രതികരിച്ചു. ജൂണ്‍ 26നാണ് വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് ലഭിച്ചത്. കത്ത് നൽകിയ വിദ്യാർത്ഥികളെ തീരുമാനം അറിയിച്ചിട്ടുണെങ്കിലും സർജറി , അനസ്തേഷ്യാ തുടങ്ങിയ വകുപ്പു തലവൻമാർ, ഇൻഫെക്ഷൻ കൺട്രോൾ വിഭാഗം പ്രതിനിധികളുടെ യോഗം വിളിക്കുമെന്നും രണ്ടാഴ്ചക്കകം ഔദ്യോഗിക മറുപടി വിദ്യാർത്ഥികൾക്ക് നൽകുമെന്നും അധികൃതർ അറിയിച്ചു.
വിദ്യാർത്ഥിനികളുടെ ആവശ്യത്തെ പിന്തുണയ്ക്കില്ലെന്ന് ഐഎംഎയും അറിയിച്ചിട്ടുണ്ട്. ഓപ്പറേഷന് തീയറ്ററിനുള്ളില്‍ തലമറയ്ക്കുന്ന ശിരോവസ്ത്രവും നീളന്‍ കൈയുള്ള ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആശ്യപ്പെട്ടായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് വിദ്യാര്‍ഥികള്‍ കത്ത് നല്‍കിയത്. എന്നാൽ വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് മോറിസ് അറിയിച്ചു. രോഗിയുടെ ജിവനാണ് പ്രധാനമെന്നും അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ച് മത്രമേ മുന്നോട്ട് പോകാനാകൂവെന്നും പ്രിൻസിപ്പൽ പറഞ്ഞു.
വിദ്യാർത്ഥിനികളുടെ ആവശ്യത്തെ ഐഎംഎയും നിരാകരിച്ചു .മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷയ്ക്കെന്നും ഐ എം എ പ്രതികരിച്ചു.
Comments