തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററുകളിൽ ഹിജാബ് ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പാലിക്കേണ്ടത് ആഗോള തലത്തിലെ മാനദണ്ഡമാണെന്നും ഓപ്പറേഷൻ തിയറ്ററുകളിൽ പ്രാധാന്യം നൽകേണ്ടത് രോഗിയുടെ ജീവനാണെന്നും ആരോഗ്യ മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ഓപ്പറേഷന് തീയറ്ററിനുള്ളില്‍ തലമറയ്ക്കുന്ന ശിരോവസ്ത്രവും നീളന്‍ കൈയുള്ള ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആശ്യപ്പെട്ടായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് വിദ്യാര്‍ഥികള്‍ കത്ത് നല്‍കിയത്. എന്നാൽ ഓപ്പറേഷൻ തീയറ്ററിൽ ഹിജാബിന്റെ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആഗോള തലത്തിലുള്ള മാനദണ്ഡമാണ് പാലിക്കേണ്ടത്. ഇത് തികച്ചും സാങ്കേതികമാണെന്നും അണുബാധ ഉണ്ടാകാതെ രോഗിയെ സംരക്ഷിക്കുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും വിദ്യാർത്ഥികളുടെ ആവശ്യത്തെ തള്ളി രംഗത്തെത്തിയിരുന്നു.ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകുമെന്നായിരുന്നു ഡോക്ടർമാരുടെ നിലപാട്.ജൂണ്‍ 26നാണ് വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് ലഭിച്ചത്.
Comments