എറണാകുളം: ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാൽവർ സംഘം പിടിയിൽ. മൂവാറ്റുപുഴ പട്ടിമറ്റത്താണ് സംഭവം. അഞ്ച് ലക്ഷം രൂപയ്‌ക്കാണ് ആനക്കൊമ്പ് സംഘം വിൽക്കാൻ ശ്രമം നടത്തിയത്. കഴഞ്ഞ ദിവസമായിരുന്നു സംഭവം. പട്ടിമറ്റം സ്വദേശികളായ രണ്ടുപേർ ചേർന്നാണ് ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ചത്.
ആലപ്പുഴ മാവേലിക്കര സ്വദേശികളായ രണ്ടുപേരാണ് കൊമ്പ് വാങ്ങാനായി എത്തിയത്. ഇവരും പിടിയിലാവുകയായിരുന്നു. ആനക്കൊമ്പ് വിഷയത്തെ കുറിച്ച് വനംവകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പട്ടിമറ്റം സ്വദേശികൾ നിരീക്ഷണത്തിലായിരുന്നു.
പട്ടിമറ്റത്തിന് സമീപം ഒരു വീട് കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്താൻ ശ്രമിച്ചത്. ഇതിനിടെയാണ് പ്രതികൾ പിടിയിലായത്. വനംവകുപ്പ് ഫ്ലൈയിംഗ് സ്‌ക്വാഡും മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇവരെ പിടികൂടിയത്















