തിരുവനന്തപുരം: കാട്ടാക്കടയിൽ നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. വിപിൻ ഒൻപതുമണിക്ക് ഉറങ്ങിയെന്ന് പറയുന്നതിൽ ദുരൂഹതയുണ്ട്. ഭർതൃവീട്ടിൽ പ്രശ്‌നമുണ്ടെന്ന് സോന പറഞ്ഞിരുന്നില്ലെന്നും പിതാവ് പറഞ്ഞു. ഉറക്കാമായിരുന്നുവെന്നും രാത്രി 11.30ഓടെ എഴുന്നേറ്റപ്പോൾ സോന തൂങ്ങി നിൽക്കുന്നതാണ് കണ്ടതെന്നും വിപിനും ബന്ധുക്കളും പറയുന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.
കാട്ടക്കട പന്നിയോട് തണ്ണിച്ചാൻ കുഴി സ്വദേശിനി സോനയാണ് ഭർത്താവ് വിപിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. പതിനഞ്ചുദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സോനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഭർത്താവ് വിപിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കാട്ടാക്കട പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന.
Comments