ന്യൂഡൽഹി: രാജ്യത്തിന്റെ വികസനം മുന്നിൽ കണ്ട് വിവിധ രാഷ്ട്രീയപാർട്ടികൾ ബിജെപിയിലേക്ക് ചേരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. ഇതിന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ആദ്യ ചുവടുവയ്പ്പ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കാൻഗ്ര വിമാനത്താവളത്തിൽ വെച്ച് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2024-ലെ പൊതുതിരഞ്ഞെടുപ്പിനുശേഷവും കേന്ദ്രത്തിൽ ബിജെപി ശക്തവും സുസ്ഥിരവുമായ ഭരണം തുടരും. ജമ്മു കശ്മീരിൽ ഭീകരാക്രമണ സംഭവങ്ങൾ ഗണ്യമായി കുറഞ്ഞു. ഭീകരർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനാൽ വിനോദസഞ്ചാരികളുടെ വരവ് വർദ്ധിച്ചു. ജമ്മു കശ്മീരിലേക്ക് നിക്ഷേപകരുടെ എണ്ണത്തിലും വൻ വർദ്ധനവ്. ഈ മാറ്റങ്ങളൊക്കെ വന്നതിന് കാരണം കേന്ദ്രം ആർട്ടിക്കിൾ 370 നീക്കം ചെയ്തതിനാലാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ വികസനം മുന്നിൽ കണ്ട് വിവിധ രാഷ്ട്രീയപാർട്ടികൾ ബിജെപിയിലേക്ക് ചേരാൻ ആഗ്രഹിക്കുന്നുണ്ട്. ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്റെ മന്ത്രിസഭയിലെ മന്ത്രിമാർക്ക് യൂണിഫോം സിവിൽ കോഡിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുള്ളത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗ് വെള്ളിയാഴ്ച ഏകീകൃത സിവിൽ കോഡിന് തന്റെ പൂർണ്ണ പിന്തുണയും നൽകിയിരുന്നു.’- അനുരാഗ് ഠാക്കൂർ പറഞ്ഞു.
Comments