കോഴിക്കോട്: കാലവർഷം കനത്തതോടെ ദുരിതത്തിലായി കോഴിക്കോട്ടെ തീരദേശ ജനത. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ബേപ്പൂർ മണ്ഡലത്തിലെ ഗോദ്വീശ്വരം നിവാസികളാണ് ആഞ്ഞടിക്കുന്ന തിരമാലകളിൽപ്പെട്ട് ഉറക്കം നഷ്ടപ്പെട്ട് കഴിയുന്നത്.
ഇവരുടെ സങ്കടം കാണാനോ കേൾക്കാനോ മന്ത്രിമാരോ ജനപ്രതിനിധികളോ ഇല്ല. സർക്കാർ ഇവിടേയ്‌ക്ക് തിരിഞ്ഞു നോക്കുന്നില്ല. വർഷങ്ങൾക്ക് മുൻപ് അശാസ്ത്രീയമായി നിർമ്മിച്ച പുലിമുട്ടാണ് ഈ ദുരിതത്തിന് പിന്നിൽ. വാഗ്ദാനങ്ങളുമായി പലരും എത്തുമെങ്കിലും അതെല്ലാം കടലാസുകളിൽ ഒതുങ്ങിയെന്നാണ് ആക്ഷേപം.
സ്ഥലം എംഎൽഎ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും ഇവർ പറയുന്നു. മഴക്കാലത്ത് തുറക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളല്ല ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നാണ് തീരദേശ ജനതയുടെ ആവശ്യം.
Comments