ന്യൂഡൽഹി : ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് രാജ്യത്തെ ഭൂരിപക്ഷം മുസ്ലീം യുവതികളും . ന്യൂസ് 18 നടത്തിയ സർവ്വേയിൽ പങ്കെടുത്ത 67.2% മുസ്ലീം സ്ത്രീകളും വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾക്കായി ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുന്നു .
രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 8,035 മുസ്ലീം സ്ത്രീകളെ ഉൾപ്പെടുത്തിയായിരുന്നു സർവ്വേ. സർവേയിൽ പങ്കെടുത്തത് 18 നും 65 നും ഇടയ്ക്ക് പ്രായമുള്ള മുസ്ലീം സ്ത്രീകളാണ്. വിവാഹം പോലുള്ള വ്യക്തിപരമായ കാര്യങ്ങൾക്ക് എല്ലാ ഇന്ത്യക്കാർക്കും ഒരു പൊതു നിയമം വന്നാൽ അതിനെ പിന്തുണയ്ക്കുമോ എന്ന് ചോദ്യത്തിന് 67.2% സ്ത്രീകളും അനുകൂലമായാണ് മറുപടി നൽകിയത് . ബിരുദവും അതിനുമുകളിലും വിദ്യാഭ്യാസം നേടിയവരിൽ 68.4% അല്ലെങ്കിൽ 2,076 സ്ത്രീകളും ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ചു.
സർവേയിൽ പങ്കെടുത്ത 78.7% മുസ്ലീം സ്ത്രീകളും പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹപ്രായം 21 വയസ്സാക്കണമെന്ന് ആഗ്രഹിക്കുന്നു.82% ബിരുദധാരികളും, വിവാഹപ്രായം വർദ്ധിപ്പിക്കണമെന്ന അഭിപ്രായക്കാരാണ് .
Comments