എറണാകുളം: ജാമ്യാപേക്ഷകളിലെ അപാകത മെഷീൻ ലേണിംഗ് വഴി പരിശോധിക്കാനുള്ള സംവിധാനം ഹൈക്കോടതിയിൽ തിങ്കളാഴ്ച മുതൽ നിലവിൽ വന്നു.നിലവിൽ പത്ത് ഉദ്യോഗസ്ഥരെയാണ് ജാമ്യാപേക്ഷ പരിശോധിക്കാൻ നിയോഗിച്ചിരിക്കുന്നത്. ഇതിന് പകരമാണ് പുതിയ സംവിധാനം. പിഴവുകൾ ആവർത്തിക്കാതിരിക്കാനും സംവിധാനം സഹായകമാകും. ഹൈക്കോടതി ഐടി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് സ്‌ക്രൂട്ടിനി മൊഡ്യൂൾ തയ്യാറാക്കിയത്.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സംവിധാനം നടപ്പിലാക്കുന്നത്.ജാമ്യാപേക്ഷകൾ പരിശോധിക്കാൻ ‘ഓട്ടോ സ്‌ക്രൂട്ടിനി’ ഓപ്ഷൻ അവതരിപ്പിക്കും.നിലവിലെ ‘സ്‌ക്രൂട്ടിനി ബൈ ഫയലിംഗ് സ്‌ക്രൂട്ടിനി ഓഫിസർ’ എന്ന ഓപ്ഷൻ ഈ മാസം അവസാനം വരെയുണ്ടാകും.
മെഷീൻ സ്‌ക്രൂട്ടിനി മൊഡ്യൂളിന്റെ പ്രവർത്തനം വിശകലനം ചെയ്ത ശേഷം അടുത്ത മാസം ആദ്യം മുതൽ ഈ സംവിധാനത്തിലേക്ക് മാറാനാണ് നീക്കം.ഹൈക്കോടതിയിലെ ഐടി വിഭാഗമാണ് സോഫ്റ്റ് വെയര്‍
വികസിപ്പിച്ചത്. ഇനി മുതൽ നിശ്ചിത മാതൃകയിലായിരിക്കണം ജാമ്യാപേക്ഷകൾ ഫയൽ ചെയ്യേണ്ടത്.
Comments