മെൽബൺ: ഇനി ഒരുമാസക്കാലം വീണ്ടും ഫുട്‌ബോൾ ആരവം. ഓസ്‌ട്രേലിയയും ന്യൂസിലാന്റും ആതിഥേയത്വം വഹിക്കുന്ന വനിതാ ഫുട്‌ബോൾ ലോകകപ്പിന് നാളെ തുടക്കമാകും. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.30 നാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ന്യൂസിലാന്റ് നോർവയെ നേരിടും. നാളെ വൈകിട്ട് 3.30ന് ഓസ്‌ട്രേലിയ അയർലാന്റ് മത്സരവും നടക്കും.
ആദ്യമായാണ് ഓസ്‌ട്രേലിയയും ന്യൂസിലാൻഡും വനിതാ ലോകകപ്പിന് വേദിയാകുന്നത്. പത്തു വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ അരേേങ്ങറുക. ഓഗസ്റ്റ് 20 ന് സിഡ്‌നിയിലെ ഒളിമ്പിക് പാർക്കിളാണ് ഫൈനൽ. 32 ടീമുകൾ പങ്കടുക്കുന്ന ആദ്യ വനിതാ ഫുട്‌ബോൾ ലോകകപ്പാണിത്. ആദ്യ രണ്ടുതവണ 12 ടീമും പിന്നീട് നാലുവട്ടം 16 ടീമും അവസാന ലോകകപ്പിൽ 24 ടീമുകളുമാണ് മാറ്റുരച്ചത്. ‘ടസുനി’ എന്ന പെൻഗ്വിനാണ് ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം.
ബ്രസീൽ വനിതാ ഫുട്ബോൾ ഇതിഹാസതാരം മാർത്തയുടെ അവസാന ലോകകപ്പാണിത്. ബ്രസീലിന്റെ മികച്ച ഗോളടിക്കാരിയാണ് മാർത്ത. 117 ഗോൾ നേടി. 2003ലായിരുന്നു ലോകകപ്പ് അരങ്ങേറ്റം. ഇത് അഞ്ചാം ലോകകപ്പാണ്. ഇതുവരെ ലോകകിരീടം ഉയർത്താനായിട്ടില്ല. 2007ൽ ഫൈനലിൽ കടന്നെങ്കിലും ജർമനിയോട് തോറ്റു.പരിക്ക് കാരണം 11 മാസമായി മാർത്ത പുറത്തായിരുന്നു. ഫെബ്രുവരിയിലാണ് തിരിച്ചെത്തിയത്.നാലാം ലോകകിരീടം ലക്ഷ്യമിട്ടിറങ്ങുന്ന അമേരിക്ക തന്നെയാണ് ഇത്തവണയയും ലോകകപ്പിലെ ശക്തർ. ഗ്രൂപ്പ് ഇയിൽ നെതർലാൻഡ്‌സ്, പോർച്ചുഗൽ, വിയറ്റ്‌നാം എന്നിവരാണ് യു.എസിന്റെ എതിരാളികൾ. ഫിഫാ റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണെന്നതും അമേരിക്കയുടെ ആത്മവിശ്വാസം കൂട്ടും.
.
Comments