തിരുവനന്തപുരം: ബാലരാമപുരത്ത് മൂന്ന് മണിക്കൂറിനിടെ 3 ജ്വല്ലറികൾ അടക്കം അഞ്ച് കടകൾ കുത്തിതുറന്ന് മോഷണം. ബാലരാമപുരം ദേശീയപാതക്കരികിലാണ് വ്യാപാരികളെ ഞെട്ടിച്ച സ്ഥാപനങ്ങളിൽ കളളൻ കയറിയത്. ഇന്ന് പുലർച്ചെയാണ് മുഖം മറച്ച് കമ്പിപ്പാരയുമായി എത്തിയ യുവാവ് മോഷണം നടത്തിയത്.
ബാലരാമപുരം കണ്ണൻ ജ്വല്ലറിയിൽ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങളും പത്മനാഭാ ജ്വല്ലറിയിൽ നിന്ന് മൂന്ന് ഗ്രാം സ്വർണാഭരണങ്ങളും പ്രശാന്ത് ജ്വല്ലറിയിൽ നിന്നും നാല് ഗ്രാം സ്വർണാഭരണവും ആണ് മോഷണം പോയത്. സമീപത്തെ രാജകുമാരി ടെക്സ്റ്റയിൽസിന്റെ പൂട്ട് തകർത്ത് മോഷ്ടാവ് അകത്തുകടന്നെങ്കിലും സാധനങ്ങൾ മോഷ്ടിച്ചില്ല. തൊട്ടടുത്ത റെഡിമെയ്ഡ് വസ്ത്ര ശാലയിലും കള്ളൻ കയറിയിരുന്നു. ദേശീയ പാതക്കരികിലുണ്ടായ മോഷണം വ്യാപരികളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വോഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ബാലരാമപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ ടി. വിജയകുമാറിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി പ്രദേശത്തെ സി.സി.ടി.വി കാമറകളും മൊബൈൽ ടവറും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ ഉടൻ പിടികൂടാനാവുമെന്ന് പോലീസ് അറിയിച്ചു.
Comments