തൃശ്ശൂർ: പെരിങ്ങൽകുത്ത് കെ എസ് ഇ ബി ക്വാർട്ടേഴ്‌സിൽ വനവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.പെരിങ്ങൽ കുത്ത് കെഎസ്ഇബി സെക്ഷനിലെ സ്വീപ്പർ ജീവനക്കാരി ജാനകിയുടെ മകൾ ഗീത(32)യെയാണ് മരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തിയത്. മരണം കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം. യുവതിയുടെ ഭർത്താവ് ആനപ്പാന്തം സ്വദേശി സുരേഷാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പൊരിങ്ങൽകുത്ത് ഗവൺമെന്റ് എൽ പി സ്‌കൂളിന് സമീപമുള്ള ക്വാർട്ടേഴ്‌സിലാണ് ഇവർ താമിച്ചു വരുന്നത്.സുരേഷ് വീട്ടിൽ നിരന്തരം ഗീതയുമായി വഴക്കുണ്ടാക്കാറുള്ളയാളാണെന്ന് പറയുന്നു.കഴിഞ്ഞദിവസം രാത്രിയും വീട്ടിൽ വഴക്ക് ഉണ്ടാക്കിയതോടെ വീട്ടുകാർ അതിരപ്പിള്ളി പോലീൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി കാര്യങ്ങൾ തിരക്കുന്നതിനിടയിൽ സുനിൽ ഗീതയുമായി അവിടെ നിന്നും പോവുകയായിരുന്നു. പിന്നീട് സുരേഷ് ഗീതയുടെ മൃതദേഹം വീടിനകത്തേക്ക് കൊണ്ടുവന്ന് ഇടുകയായിരുന്നു എന്നാണ് പറയുന്നത്. ഇതിന് ശേഷം സുരേഷ് രക്ഷപ്പെട്ടെന്നും പോലീസ് പറയുന്നു.
ഗീതയുടെ കഴുത്തിലാണ് പ്രത്യക്ഷത്തിൽ പരിക്കുള്ളതായി കാണുന്നത്. അതുകൊണ്ട് തന്നെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് നിലവിൽ പോലീസ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കും. ഇതിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ സുരേഷിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
Comments