സ്‌കൂളുകളിൽ സ്മാർട്ട്‌ഫോൺ നിയമം മൂലം നിരോധിക്കണമെന്ന നിർദേശവുമായി യുനെസ്‌കോ. കുട്ടികളുടെ മാനസികരോഗ്യം മെച്ചപ്പെടുത്താനും പഠനത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും സൈബർ ഭീഷണിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനും നിരോധനം അത്യാവശ്യമാണെന്ന് യുനെസ്‌കോയുടെ 2023 ലെ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്റർ റിപ്പോർട്ടിൽ പറയുന്നു.
സ്മാർട്ട്‌ഫോണുകളോ ടാബ്ലെറ്റുകളോ ലാപ്‌ടോപ്പുകളോ ആകട്ടെ, ക്ലാസ് മുറിയിലും വീട്ടിലും സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗം വൈകാരിക സ്ഥിരതയെ പ്രതികൂലമായി ബാധിക്കുന്നതിന് കാരണമാകുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സാങ്കേതികവിദ്യയുടെ കൃത്യമായ ഉപയോഗം ഉറപ്പുവരുത്താനും വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും സ്വകാര്യതയ്‌ക്കും എന്നിവയ്‌ക്ക് ദോഷം വരുത്താതിരിക്കാനും നിയമങ്ങൾ കൊണ്ടുവരണമെന്ന് യുനെസ്‌കോയുടെ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
ലോകമെമ്പാടുമുള്ള 200 വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കി ആറിലൊന്ന് രാജ്യങ്ങളിലെ സ്‌കൂളുകളിൽ സ്മാർട്ട്‌ഫോണുകൾ നിരോധിച്ചിട്ടുണ്ടെന്നാണ് യുനെസ്‌കോ വ്യക്തമാക്കുന്നു. കൂടുതൽ രാജ്യങ്ങൾ ഇതിന് തയ്യാറാകണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.
Comments