കോഴിക്കോട്: മദ്യനയത്തിൽ അഭിപ്രായം വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളം നാളികേരത്തിന്റെ നാടായതിനാൽ ആ മേഖല ഉയർന്ന് വരേണ്ടത് നമ്മുടെ ആവശ്യമാണ്. മദ്യനയത്തിൽ അഭിപ്രായം പറയേണ്ടത് ആ രംഗത്ത് പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തെ വിമർശിച്ച് ഇടതുമുന്നണിയിൽ തന്നെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. .കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ കളള് ചെത്ത് മേഖലയെ ബാറുടമകൾക്ക് തുറന്നുകൊടുക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് സി പി ഐയുടെ നിലപാട്.
കേരളത്തിലെ കളളുഷാപ്പുകൾക്ക് ഇപ്പോഴും 21-ാം നൂറ്റാണ്ടിലേക്ക് വണ്ടി കിട്ടിയിട്ടില്ല. അവയുടെ പ്രവർത്തനം ഇപ്പോഴും പഴയ രീതിയിലാണ്. കള്ള് മദ്യമല്ല ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന പോഷകാഹാരമാണ്. അതിരാവിലെ കളള് ചെത്തിയ ഉടനെ ഉപയോഗിച്ചാൽ അത് ലഹരിയാകില്ല. കളളിന് നല്ല വിപണിയും കള്ള് ചെത്തിന് വലിയ തൊഴിൽ സാദ്ധ്യതയുമുണ്ട്. രാവിലെ ബംഗാളിലൊക്കെ പനങ്കള്ള് കുടിക്കുന്നുണ്ട്. കള്ള് കുടിച്ചാൽ മനുഷ്യന് ഉണർവും ഉന്മേഷവും ഉണ്ടാവും. എന്നാൽ കൃത്രിമക്കള്ള് ഒഴിവാക്കണം. എല്ലാ സംഘടനകളും ഇതിനോട് യോജിക്കും. എന്നാൽ പെൺകുട്ടികൾ ഇഷ്ടപ്പെടാത്തതിനാൽ ചെറുപ്പക്കാരൊന്നും ഇപ്പോൾ കള്ള് ചെത്താൻ വരുന്നില്ല. കൈയിലെയും കാലിലെയും തഴമ്പ് പെൺകുട്ടികൾ ഇഷ്ടപ്പെടാത്തതാണ് അതിന് കാരണം. നിയമം കൊണ്ട് മദ്യപാനത്തെ ഇല്ലാതാക്കാനാകില്ല. ഇല്ലാതാകാനുളള ഏകവഴി ബോധവത്ക്കരണമാണ് ഏക വഴി. എല്ലാ സംഘടനകൾക്കും വിഷയത്തിൽ അഭിപ്രായം പറയാമെന്നും എല്ലാം പരിശോധിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
മദ്യനയത്തെ വിമർശിച്ച് ഇടതുമുന്നണിയിൽ തന്നെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ബാറുകൾക്കും റിസോർട്ടുകൾക്കും കളള് ചെത്തി വിൽപ്പന നടത്താൻ അനുമതി നൽകിയതിന് എതിരെയാണ് സി പി ഐയുടെ തൊഴിലാളി സംഘടനയായ എ ഐ ടി യു സി പരസ്യമായി രംഗത്ത് വന്നത്. കളള് ചെത്ത് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച ടോഡി ബോർഡ് രൂപീകരണം വൈകുമ്പോഴും ബാറുടമകളെ സഹായിക്കുന്ന നയം പ്രഖ്യാപിച്ചത് വഞ്ചനയാണെന്നാണ് എ ഐ ടി യു സി നിലപാട്. ത്രീ സ്റ്റാർ മുതലുളള ബാറുകൾക്കും ടൂറിസം മേഖലയിലെ റിസോർട്ടുകൾക്കും കളള് ചെത്തി വിൽക്കാൻ പുതിയ മദ്യനയം അനുമതി നൽകുന്നുണ്ട്. ഇതിനെയാണ് സി.പി.ഐയും അവരുടെ തൊഴിലാളി സംഘടനകളും എതിർക്കുന്നത്.
Comments