ഹിന്ദുവിശ്വാസികൾക്ക് നേരെയുള്ള മുസ്ലീം ലീഗിന്റെ കൊലവിളിക്കെതിരെയും സ്പീക്കർ എ.എൻ ഷംസീർ നടത്തിയ ഹിന്ദുവിരുദ്ധ പരാമർശങ്ങൾക്കെതിരെയും തുറന്നടിച്ച് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മതവെറി മുദ്രാവാക്യങ്ങളുടെ കാലം കഴിഞ്ഞു. അങ്ങനെ ചിന്തിച്ചവരും പ്രവർത്തിച്ചവരും ഇന്ന് ജയിലറകളിലാണ്. ഇത്തരം ചിന്താഗതിക്കാർക്ക് ഒരു പരിരക്ഷയും നൽകാത്ത ഒരു ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നതെന്നും സഹോദര മതങ്ങളെ കെട്ടിത്തൂക്കാൻ കയർ എടുക്കും മുന്നേ കയർ എടുക്കുന്നവന് കുരുക്ക് വീഴുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ഇതര വിശ്വാസികളെ പച്ചയ്‌ക്ക് കത്തിക്കാൻ തീപ്പെട്ടിയെടുക്കും മുന്നെ അത്തരക്കാരുടെ കയ്യിൽ വിലങ്ങ് വീണിരിക്കും. ഇപ്പോൾ രാമായണ മാസം, വിശ്വാസികൾ നാടെങ്ങും നോമ്പുനോറ്റ് ഭക്തിനിർഭരമായി കഴിയുന്നു. ഞങ്ങൾ പച്ചക്കറി കഴിക്കുന്നു നിങ്ങളും കഴിക്കണം എന്ന് ആരും പറയാറില്ല. രാമായണം ആരെയും പാരായണം ചെയ്യാനും നിർബന്ധിക്കാറുമില്ല. പിന്നെന്തിന് രാമായണ പാരായണത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നത്. എന്തിന് ഗണപതി ഭഗവാനെ നിന്ദിക്കണം. അമ്പല മുറ്റത്ത് എന്നല്ല പള്ളി മുറ്റത്തും ആർക്കും ആരെയും കെട്ടിത്തൂക്കുവാനോ പച്ചക്ക് കത്തിക്കുവാനോ കഴിയില്ല.
കേരളത്തിൽ അടുത്ത കാലത്തായി ഉയർന്നു വരുന്ന മതവെറി മുദ്രാവാക്യങ്ങളും സോഷ്യൽ മീഡീയാ കുപ്രചരണങ്ങളും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രമുഖ രാഷ്‌ട്രീയ പാർട്ടികളുടെ പ്രകടനങ്ങളിലും നേതാക്കളുടെ പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും മത വിദ്വേഷം കടന്നുവരുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് ജാഗ്രത വേണം. സംസ്ഥാന സർക്കാരുകൾ ഇത്തരം കേസുകളിൽ മാതൃകാപരമായ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ ഇത്തരം പ്രകോപനപരമായ വിഷയങ്ങൾക്ക് അച്ചടക്കം ഉണ്ടാകും- തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
Comments