കണ്ണൂർ: സ്പീക്കർ എഎൻ ഷംസീറിനെതിരെയും സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജനെതിരെയും പരാതികൾ ലഭിച്ചിട്ടും കേരള പോലീസ് നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം. ഇരുവർക്കും എതിരെ സംസ്ഥാന വ്യാപകമായി പരാതികൾ ലഭിച്ചിട്ടും ഇരുവർക്കുമെതിരെ നിയമ നടപടി സ്വീകരിക്കാൻ പോലീസ് ഭയപ്പെടുകയാണെന്ന് യുവമോർച്ച ആരോപിച്ചു. പോലീസിന്റെ തണുപ്പൻ സമീപനം ഇനിയും മാറ്റിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് യുവമോർച്ച വ്യക്തമാക്കി.
ഹിന്ദു വിരുദ്ധ പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെയും കൊലവിളി പ്രസംഗം നടത്തിയ പി ജയരാജനെതിരെയും നടപടിയെടുക്കണമെന്നാണ് യുവമോർച്ച ആവശ്യപ്പെട്ടത്. കേരളത്തിലുടനീളം നിരവധി പരാതികൾ ലഭിച്ചിട്ടും രണ്ടുപേർക്കെതിരെയും നടപടിയില്ല. പോലീസ് ആരെയാണ് ഭയക്കുന്നതെന്നും യുവമോർച്ച ചോദിക്കുന്നു.
കണ്ണൂരിൽ വീണ്ടും സംഘർഷം ഉണ്ടാക്കാനാണ് ജയരാജൻ പദ്ധതിയിടുന്നതെന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. ഇരു നേതാക്കൾക്കുമെതിരെ നടപടി എടുത്തില്ലേൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് യുവമോർച്ച സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
Comments