കൊച്ചി: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി തീരദേശ സേന. അർൺവേഷ് കപ്പലിന്റെയും അഡ്വാൻസ്ഡ് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററിന്റെയും സഹായത്തോടെയാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. കൊച്ചിയിൽ നിന്ന് 21 നോട്ടിക്കൽ മൈൽ അകലെയായിരുന്നു മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ ഫിഷിംഗ് ബോട്ടായ മറിയത്തിൽ ഉണ്ടായിരുന്നവരെയാണ് രക്ഷപ്പെടുത്തിയതെന്ന് തീരദേശ സേന അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ബോട്ടിനകത്തേക്ക് കയറിയ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് മുങ്ങിക്കൊണ്ടിരിക്കുന്ന ബോട്ട് പ്രവർത്തനക്ഷമമാക്കി. തുടർന്ന് മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി ബോട്ടിൽ തിരിച്ച് അയക്കുകയും ചെയ്തതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. അപകടത്തിൽപ്പെട്ട മറിയം ബോട്ടിനെ മുനമ്പം ഫിഷിംഗ് ഹാർബർ വരെ സുരക്ഷിതമായി എത്തിച്ചുവെന്നും തീരദേശ സേന അറിയിച്ചു.
Comments