തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ വാക്കുകൾ
വളച്ചൊടിച്ച് വിഷലിപ്തമായി പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉൾക്കൊള്ളില്ലെന്ന് എ കെ ബാലൻ. വിദ്യാഭ്യാസം ശാസ്ത്രത്തിലും യുക്തിബോധത്തിലും അധിഷ്ഠിതമായിരിക്കണമെന്നാണ് സ്പീക്കർ പറഞ്ഞത്. അല്ലാതെ ആരെയും വേദനിപ്പിക്കാനല്ലെന്നും ബാലൻ പറഞ്ഞു.
ഗണപതി ഭഗവാനതിരായ പരാമർശത്തിൽ ഷംസീറിനെതിരെ കടുത്ത നിലപാടെടുത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാടുകളോട് പൊതു സമൂഹം യോജിക്കില്ല. ഷംസീറിനെതിരായ പരാമർശങ്ങളിൽ കേരളീയ പൊതുസമൂഹം അദ്ദേഹത്തിനെതിരാണ്. ഒറ്റപ്പെട്ടിരിക്കുന്നത് കൊണ്ടാണ് അദ്ദേഹം വീണ്ടും പരാമർശങ്ങൾ നടത്തിയിരിക്കുന്നത് ബാലൻ പറഞ്ഞു.
സുകുമാരൻ നായർ തന്നെ നുറുങ് തുണ്ടായി കാണുന്നതിന്റെ കാരണം തനിക്കറിയാം. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചയാളല്ല താൻ. അദ്ദേഹത്തിന്റെ സാമുദായിക സാമൂഹിക പാരമ്പര്യത്തോട് ഒരിക്കലും ഞാനെത്തില്ലെന്നും എകെ ബാലൻ ബാലൻ കൂട്ടിച്ചേർത്തു.
നായർ സമുദായം സുകുമാരൻ നായരുടെ കീശയിലാണെന്ന് കരുതേണ്ടെന്ന് കഴിഞ്ഞ ദിവസം സിപിഎം നേതാവ് എ.കെ. ബാലൻ പറഞ്ഞിരുന്നു. ബാലന് ആര് മറുപടി പറയാനാണ്. അയാൾക്ക് തുണ്ടുവിലയല്ലേ ഉള്ളൂവെന്ന മറുപടിയാണ് എൻഎസ് എസ് ജനറൽ സെക്രട്ടറി തിരിച്ച് നൽകിയത്.















