മുംബൈ: മഹാരാഷ്‌ട്രയിലെ കോളേജിലും ബുര്‍ഖ വിവാദമുയര്‍ത്തി സംഘര്‍ഷത്തിന് നീക്കം. നാല് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ആചാര്യ മറാഠെ കോളജിലാണ് ബുർഖയുടെ പേരിൽ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചത്. യൂണിഫോം ധരിക്കാൻ ആവില്ലെന്നും ബുര്‍ഖ ധരിച്ചക്കുന്നത് തങ്ങളുടെ അവകാശമാണെന്നും പറഞ്ഞ് ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികളാണ് വിവാദമുണ്ടാക്കാൽ ശ്രമിച്ചത്. ബുര്‍ഖ അനുവദിക്കാനാകില്ലെന്നും യൂണിഫോമിന്റെ ഭാഗമായി തട്ടമിടുന്നതില്‍ എതിര്‍പ്പില്ലെന്നും കോളജ് അധികൃതര്‍ നിലപാടെടുത്തു.
കോളേജ് മാനേജ്മെന്റിന്റെ നിലപാട് അംഗീകരിക്കാൻ മുസ്ലീം പെൺകുട്ടികൾ തയ്യാറായില്ല. തുടർന്ന് ഒരു കൂട്ടം വിദ്യാർത്ഥിനികൾ ബുര്‍ഖ ധരിച്ച് കോളേജിലെത്തുകയായിരുന്നു. യൂണിഫോമിലല്ലാതെ ക്യാമ്പസിൽ പ്രവേശനം അനുവദിക്കാൻ ആകില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വിദ്യാത്ഥികളെ അറിയിച്ചു. അപ്പോഴേക്കും ബുർഖ ധരിച്ചെത്തവർക്ക് പിന്തുണയുമായി മുസ്ലീം മതമൗലികവാദികളും ഒരു കൂട്ടം രക്ഷാകര്‍ത്താക്കളും എത്തിയതോടെ സംഘര്‍ഷാവസ്ഥയായി.
കോളേജ് അധികൃതർ അറിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തി. യൂണിഫോം സംബന്ധിച്ച തീരുമാനം രക്ഷാകര്‍ത്താക്കളുമായി ചര്‍ച്ച ചെയ്താണ് എടുത്തത്. അന്ന് എല്ലാവരും ഡ്രസ് കോഡ് അംഗീകരിച്ചതാണ്. കോളേജിൽ ബുര്‍ഖ ധരിച്ചെത്തുന്നത് ഒരു കാരണവശാലും അനുവദിക്കാൻ ആകില്ല. ക്യാമ്പസിന്റെ ഡ്രസ് കോഡ് അംഗീകരിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് വിട്ടുപോകാമെന്ന് പ്രിന്‍സിപ്പല്‍ വിദ്യാഗൗരി ലെലെ പറഞ്ഞു.
എന്നാൽ ആചാര്യ മറാഠെ കോളജിനെതിരെ നടപടി ആവശ്യപ്പെട്ട് എന്‍സിപി എംഎല്‍എ അബു അസിം ആസ്മിയും മുന്‍മന്ത്രി നസീം ഖാനും സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. മൗലികാവകാശത്തിന്റെ നിഷേധമാണിതെന്നാണ് മന്ത്രിയുടെ വാദം.
Comments