ന്യൂഡൽഹി: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ചിറക് വിടർത്തി 33 അംഗ സംഘം ബുഡാപെസ്റ്റിൽ. ഓഗസ്റ്റ് 19 മുതൽ 27 വരെയാണ് ചാമ്പ്യൻഷിപ്പ്. ചരിത്രത്തിലാദ്യമായാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിന് കൂടുതൽ പേർ പോകുന്നത്.
ഒളിമ്പിക് ചാംമ്പ്യൻ, ഏഷ്യൻ ചാമ്പ്യൻമാർ, കോമൺവെൽത്ത് ജേതാക്കൾ എന്നിവരുൾപ്പെടുന്ന വലിയ നിരയാണ് ഇന്ത്യയുടേത്. വ്യക്തിഗത ഇനങ്ങളിൽ 27 താരങ്ങളാണ മത്സരിക്കുക. അതിൽ 8 പേർ ജമ്പ് ഇനങ്ങളിലാണ് മാറ്റുരയ്‌ക്കുക. അബ്ദുളള അബൂബക്കർ, എൽദോസ് പോൾ, പ്രവീൺ ചിത്രവേൽ, എം ശ്രീശങ്കർ എന്നിവർ മത്സരിക്കുന്ന പുരുഷ ട്രിപ്പിൾ ജംപാണ് രാജ്യം ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം.ജാവലിൻ ത്രോയിൽ നീരജ് ചോപ്രയെ കൂടാതെ രോഹിത് യാദവ്, ഡി പി മനു, കിഷോർകുമാർ ജെന എന്നിവരും യോഗ്യത നേടി. എന്നാൽ പരിക്കിനെ തുടർന്ന് രോഹിത് യാദവ് ടൂർണമെന്റിൽ നിന്ന് പിൻമാറി.
വ്യക്തിഗത ഇനങ്ങളിൽ 27 പേർ മത്സരിക്കുമ്പോൾ ടീം ഇനത്തിൽ യോഗ്യത നേടിയത് പുരുഷ 4*400 റിലേ ടീമാണ്.
Comments