അഗര്‍ത്തല: കർണ്ണാടകയ്‌ക്കും മഹാരാഷ്‌ട്രയ്‌ക്കും പിന്നാലെ ത്രിപുരയിലും ഹിജാബ് വിവാദം തുടങ്ങി. യൂണിഫോം ധരിക്കാൻ ആവില്ലെന്നും ഹിജാബ് തങ്ങളുടെ അവകാശമാണെന്നും പറഞ്ഞ് മുസ്ലീം വിദ്യാര്‍ത്ഥിയും കൂട്ടുകാരും ചേര്‍ന്ന് ഹെഡ്മാസ്റ്ററുടെ ഓഫീസ് തല്ലി തകര്‍ത്തു.
ത്രിപുരയിലെ സെപാഹിജാല ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയമായ കൊറോയ് മുറ ഹയര‍് സെക്കന്‍ററി സ്കൂളിലാണ് സംഭവം. ഇവിടെ ഒരു കൂട്ടം വിദ്യാർത്ഥിനികൾ ഹിജാഹ് ധരിച്ച് സ്കൂളിലെത്തുകയായിരുന്നു. ഇതോടെയാണ് സ്കൂള്‍ ഹെഡ് മാസ്റ്റര്‍ പ്രശ്നത്തില്‍ ഇടപെട്ടത്. ഹിജാഹ് അനുവദിക്കാനാകില്ലെന്നും യൂണിഫോമിന്റെ ഭാഗമായി തട്ടമിടുന്നതില്‍ എതിര്‍പ്പില്ലെന്നും ഹെഡ്മാസ്റ്റർ നിലപാടെടുത്തു.
തുടർന്ന് സ്കൂൾ അധ്യാപകരുടെ യോഗം ചേര്‍ന്ന ശേഷം എല്ലാ വിദ്യാർത്ഥികളോടും സ്കൂള്‍ യൂണിഫോം ധരിച്ച് വരാന്‍ നിര്‍ദേശിച്ചു. എന്നാല്‍ മുസ്ലീം പെണ്‍കുട്ടികള്‍ മാത്രം നിർദ്ദേശം അനുസരിക്കാതെ ഹിജാബ് ധരിച്ച് വന്നു. ഹിജാബ് മതവിശ്വാസത്തിന്‍റെ ഭാഗമാണെന്നും ഈ നിര്‍ദേശം പാലിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു”. അതിനിടയിലാണ് സ്കൂള്‍ ഹെഡ്മാസ്റ്ററുടെ മുറി ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി തകര്‍ത്തത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണ്- സ്കൂള്‍ ഹെഡ് മാസ്റ്റര്‍ വിശദീകരിച്ചു.
രാജ്യത്ത് പൊടുന്നനെ പലയിടങ്ങളിലായി ഹിജാബ് വിഷയം പൊങ്ങി വരുന്നതിൽ കൃത്യമായ അജണ്ടയുണ്ടെന്നാണ് വിലയിരുത്തുന്നത്. വിവാദ എൻജിഒയായ ആംനസ്റ്റി ഇന്‍റര്‍നാഷണലിന്റെ പങ്കും സംശയിക്കപ്പെടുന്നു. കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ഉടന്‍ സ്കൂളില്‍ ഹിജാബ് അനുവദിക്കുന്നത് സംബന്ധിച്ച് ധാരണയുണ്ടാക്കിയെന്ന സൂചനകൾ പുറത്ത് വരുന്നുണ്ട്. ത്രിപുരയിലെ ഹിജാബ് വിവാദത്തിന് പിന്നിലും ന്യൂനപക്ഷ വര്‍ഗ്ഗീയ സംഘടനകള്‍ക്ക് പുറമെ എന്‍ജിഒ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കും.
ഇന്ത്യയിലെ ആംനസ്റ്റിയുടെ പ്രവര്‍ത്തനങ്ങളിൽ ദുരൂഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മത പരിവര്‍ത്തനം ഉള്‍പ്പെടെ മറ്റ് പല കാര്യങ്ങള്‍ക്കും ഫണ്ട് വിനിയോഗിക്കുന്നതായും സംശയം ഉയര്‍ന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലും സംശയിക്കപ്പെടുന്നു. ഇതേ തുടര്‍ന്ന് ആംനസ്റ്റിയുടെ ഇന്ത്യന്‍ യൂണിറ്റിന് വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കിയിരുന്നു.
Comments