ഇസ്ലാമാബാദ് : പാകിസ്താനിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ദമ്പതികളാണ് മരിച്ചത്. ചാവേറിന്റെ കൈവശമുണ്ടായിരുന്ന ബോംബ് നിശ്ചയിച്ചിരുന്ന സമയത്തിന് മുമ്പേ പൊട്ടിത്തെറിച്ചാണ് അപകടം. വടക്കുപടിഞ്ഞാറൻ പാക്കിസ്താനിലാണ് സംഭവം. സ്ഫോടനത്തിൽ ഭർത്താവും ഭാര്യയുമാണ് മരിച്ചു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുള്ള കാറിലുണ്ടായിരുന്ന ദമ്പതികളാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാന്റെ അതിർത്തിയോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പ്രവിശ്യയിലെ വടക്കൻ വസീറിസ്ഥാനിലാണ് ബോംബാക്രമണം നടന്നത്.
ആരാണ് കാർ ബോംബുമായി പ്രദേശത്ത് എത്തിയതെന്ന് വ്യക്തമല്ല. ബോംബ് ആക്രമണത്തിന്റെ പിന്നിൽ തെഹ്‌രീകെ-ഇ-താലിബാനാണ് എന്നാണ് സംശിക്കുന്നത്. കഴിഞ്ഞ വർഷം ആദ്യം മുതൽ സുരക്ഷാ സേനയുമായി ഇവർ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. അതിനാലാണ് ഇവരെ സംശിക്കുന്നത്. അഫ്ഗാൻ താലിബാനുമായി അടുത്ത ബന്ധമാണ് ഇവർക്കുള്ളത്.
വടക്കൻ വസീറിസ്ഥാൻ മേഖലയും വടക്കുപടിഞ്ഞാറൻ പ്രദേശത്തെ മറ്റ് മുൻ ഗോത്ര പ്രദേശങ്ങളും ഭീകരവാദത്തിന്റെ പിടിയിൽഡ നിന്നും ഒഴിപ്പിച്ചെന്ന് പാകിസ്താൻ അവകാശപ്പെടുന്നുണ്ടെങ്കിലും അക്രമത്തിന് അയവ് വന്നിട്ടില്ല. പ്രദേശത്ത് അക്രമത്തിനുള്ള സാധ്യതയുണ്ടെന്നാണ് പാക് വൃത്തങ്ങൾ പറയുന്നത്. അതിനാൽ തന്നെ സ്ഥലത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അധികാരികൾ പറഞ്ഞു.
Comments