ധാക്ക : സ്വീഡനും ഡെൻമാർക്കിനും ശേഷം, ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശിലും ഡസൻ കണക്കിന് ഖുറാൻ കോപ്പികൾ കത്തിച്ചു. നൂറൂർ റഹ്മാൻ, മെഹബൂബ് ആലം എന്നിവരാണ് ഖുറാൻ കത്തിച്ചത്. വിവരം പുറത്തുവന്നതോടെ ഇസ്ലാമിസ്റ്റുകൾ തെരുവിൽ പ്രകടനം നടത്തി. രണ്ട് പ്രതികളെയും കൊലപ്പെടുത്താനും ശ്രമിച്ചു.
ഖുറാൻ കത്തിച്ചുവെന്നാരോപിച്ച് ബംഗ്ലാദേശിലെ വടക്കുകിഴക്കൻ നഗരമായ സിൽഹറ്റിൽ നിന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. സ്‌കൂൾ പ്രിൻസിപ്പൽ നൂറൂർ റഹ്‌മാനും ഇയാളുടെ കൂട്ടാളി മെഹബൂബ് ആലവുമാണ് ഖുറാൻ കത്തിച്ചത്. ഖുറാനിന്റെ പകർപ്പുകൾ വളരെ പഴക്കമുള്ളതാണെന്നും ചിലതിൽ അച്ചടി പിശകുകളുണ്ടെന്നും പ്രതികൾ പറയുന്നു. അതുകൊണ്ടാണ് കത്തിച്ചതെന്നും അവർ പറഞ്ഞു . ഇരുവരിൽ നിന്നും 45 ഖുറാൻ കോപ്പികൾ പോലീസ് പിടിച്ചെടുത്തു.
ഖുറാൻ കത്തിച്ചതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയവരെ നിയന്ത്രിക്കാൻ റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതക ഷെല്ലുകളും ഉപയോഗിക്കേണ്ടി വന്നു. ഇതിനിടെ ജനക്കൂട്ടം പ്രതികളെ ഇരുവരെയും വളഞ്ഞിട്ട് മർദിച്ചു . ഇരുവരെയും പിന്നീട് പോലീസ് രക്ഷപ്പെടുത്തി. ഇതിനിടയിൽ രോഷാകുലരായ ജനക്കൂട്ടം പോലീസിനെയും ആക്രമിച്ചു. ആക്രമണത്തിൽ 14 പോലീസുകാർക്ക് പരിക്കേറ്റു. പോലീസും ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ മറ്റ് ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
Comments