തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദം നിഷേധിച്ച് സിപിഎം. വീണ പണം വാങ്ങിയത് കരാർ വ്യവസ്ഥ പ്രകാരമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. നിയമപരമായി പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾ തമ്മിൽ നിയമപരമായി തന്നെ നടത്തിയ സേവന ലഭ്യതയ്‌ക്കുള്ള കരാറിൽ ലഭിച്ചതാണ് പണം. കരാറിലെ വ്യവസ്ഥകൾ പ്രകാരമാണ് വീണയ്‌ക്ക് പണം നൽകിയത്. വാർഷിക അടിസ്ഥാനത്തിൽ ലഭിക്കുന്ന പണത്തിന് വിശ്വാസ്യത ലഭിക്കുന്നതിനായാണ് മാസപ്പടിയായി ചിത്രീകരിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രിക്ക് യാതൊരു ബന്ധമില്ല. തെലങ്കാനയിലും, ബീഹാറിലുമെല്ലാം ഇത്തരം ഇടപെടലുകളാണ് നടക്കുന്നുണ്ടെന്നും വിഷയത്തിൽ ന്യായീകരിച്ചു. മുഖ്യമന്ത്രിയുടെ പേര് മാസപ്പടി ആരോപണത്തിൽ വലിച്ചിഴച്ചതിന് പിന്നിൽ ഗൂഢാലോചനയാണ്. വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുന്ന രീതിയാണ് കേരളത്തിലെ മാദ്ധ്യമങ്ങളുടേത്. കമലാ ഇന്റർനാഷണൽ, കൊട്ടാരം പോലുള്ള വീട്, ടെക്കനിക്കാലിയ, നൂറ് വട്ടം സിംഗപ്പൂർ യാത്ര, കൈതോലപ്പായ എന്നിവയെല്ലാം നുണകളാണെന്നും കേരളത്തിൽ ഇതൊന്നും വിലപ്പോകില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
Comments