കാഠ്മണ്ഡു ; ബീഹാറിൽ നിന്ന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വാങ്ങിയ നേപ്പാൾ എംപിയെ പോലീസ് അറസ്റ്റ് ചെയ്തു . നേപ്പാൾ കോൺഗ്രസ് എംപി സുനിൽ ശർമ്മയുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശർമ്മയെയും മറ്റ് നാല് പേരെയും നേപ്പാൾ പോലീസിന്റെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിഐബി) കാഠ്മണ്ഡുവിൽ നിന്ന് അറസ്റ്റ് ചെയ്തത് . രാംബാബു യാദവ്, രഞ്ജിത് യാദവ്, അലീന സാ, അമിത് ചൗധരി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
കാഠ്മണ്ഡു മെഡിക്കൽ കോളജ് (സിൻമംഗൽ), നോബൽ മെഡിക്കൽ കോളജ് (വിരാട്നഗർ) എന്നിവയുടെ ഡയറക്ടറായ ശർമ മൊറാങ്-3 യിൽ നിന്നുള്ള എംപിയാണ്. ബിഹാറിലെ അരാരിയയിലെ ഫാർബിസ്ഗഞ്ചിലുള്ള ബിഡിബികെഎസ് കോളേജിൽ നിന്ന് ലഭിച്ച വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളാണ് ശർമ്മ സമർപ്പിച്ചത്.
സിഐബി, മെഡിക്കൽ കൗൺസിൽ, നാഷണൽ എക്സാമിനേഷൻ ബോർഡ് എന്നിവയുടെ സംയുക്ത സംഘം നടത്തിയ അന്വേഷണത്തിൽ ഇയാളുടെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തി.ശർമ്മയുടെ സർട്ടിഫിക്കറ്റ് പരിശോധിക്കാൻ നേപ്പാളിലെ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് രണ്ട് വർഷം മുമ്പ് ബീഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡിലേക്ക് ഒരു ടീമിനെ അയച്ചിരുന്നു. ഇവിടെ ശർമ്മയുടെ സർട്ടിഫിക്കറ്റുകൾ രേഖകളിൽ കണ്ടില്ല. തുടർന്നായിരുന്നു നിയമ നടപടി .
Comments