കണ്ണൂർ: കൈക്കൂലി കേസിൽ മുൻ സബ് രജിസ്ട്രാർക്ക് 20,000 രൂപ പിഴയും ഒരു വർഷം കഠിന തടവും.തലശേരി വിജിലൻസ് കോടതിയാണ് തടവും പിഴയും വിധിച്ചത്. കണ്ണൂർ സബ് രജിസ്റ്റർ ഓഫീസിൽ സബ് രജിസ്ട്രാർ ആയിരുന്ന കെഎം രഘു ലാധരനെതിരെയാണ് വിധി. ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് കുറ്റക്കാരനെന്ന് തെളിഞ്ഞിരിക്കുന്നത്.
2011 നവംബർ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് സബ് രജിസ്ട്രാർ പദവിയിലായിരുന്ന രഘു ലാധരൻ കൈക്കൂലി വാങ്ങുകയായിരുന്നു. പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു ഇയാളുടെ പേരിൽ വിൽപത്രം അനുസരിച്ച് മാറ്റി രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിനായാണ് ആയിരം രൂപ കൈക്കൂലി വാങ്ങിയത്. ഈ കേസിലാണ് കോടതിവിധിയിൽ ഇയാൾക്ക് തടവും പിഴയും ലഭിച്ചത്.
Comments